Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:52 AM GMT Updated On
date_range 24 July 2017 8:52 AM GMTട്രാൻസ്ജെൻഡർ ബിൽ: പ്രധാന പ്രശ്നങ്ങൾ പരിഗണിക്കുന്നില്ലെന്ന് ഉപസമിതി
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്ര സർക്കാർ തയാറാക്കുന്ന ഭിന്നലിംഗക്കാർക്കായുള്ള ബിൽ ആ സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളെ സംബോധന ചെയ്യുന്നില്ലെന്ന് വിമർശനം. ബി.ജെ.പി അംഗം നേതൃത്വം നൽകുന്ന, പാർലമെൻറിെൻറ സാമൂഹികനീതി ശാക്തീകരണ ഉപസമിതിയുടേതാണ് വിമർശനം. ഭിന്നലിംഗക്കാർക്കിടയിലെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ എന്നീ വിഷയങ്ങൾ ബിൽ പരിഗണിക്കുന്നില്ല. ഇൗ വിഭാഗം ഇപ്പോഴും െഎ.പി.സി 377ാം വകുപ്പ് (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരം കുറ്റവാളികളാക്കപ്പെടുന്നതായും വെള്ളിയാഴ്ച ലോക്സഭയിൽവെച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമുള്ള ഭിന്നലിംഗക്കാർക്ക് സംവരണമേർപ്പെടുത്താൻ സുപ്രീംകോടതി നിർദേശമുണ്ടെങ്കിലും ഇക്കാര്യത്തിൽ ബിൽ നിശ്ശബ്ദത പാലിക്കുന്നതായി സമിതി അധ്യക്ഷൻ രമേശ് ബൈസ് പറഞ്ഞു. ഭിന്നലിംഗക്കാരെക്കുറിച്ച ബില്ലിലെ നിർവചനം ലോകവീക്ഷണത്തോട് േചരുന്നതല്ല. ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങളുടെ ലംഘനം ഇതിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story