Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 5:24 AM GMT Updated On
date_range 25 May 2018 5:24 AM GMTമഴയെത്തിയാൽ ഈ റോഡിലൂടെ എങ്ങനെ യാത്ര ചെയ്യും
text_fieldsbookmark_border
* തിരുവമ്പാടി - പുല്ലൂരാംപാറ റോഡ് അറ്റകുറ്റപ്പണിക്ക് നടപടിയില്ല തിരുവമ്പാടി: കാലവർഷമെത്തിയാൽ തിരുവമ്പാടി -പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡ് വഴി എങ്ങനെ യാത്രചെയ്യുമെന്ന ആശങ്കയിലാണ് യാത്രക്കാർ. ഈ റോഡ് പാേട തകർന്നിട്ട് ഒരു വർഷത്തോളമായി. മഴക്കു മുമ്പ് അറ്റകുറ്റപ്പണിപോലും നടത്താത്ത റോഡിൽ യാത്ര ദുഷ്കരമായിരിക്കയാണ്. ചെറിയ മഴ പെയ്താൽപോലും റോഡിൽ മിക്കസ്ഥലത്തും വെള്ളക്കെട്ടാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവിസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. തിരുവമ്പാടി - പുല്ലൂരാംപാറ - ആനക്കാംപൊയിൽ -മറിപ്പുഴ റോഡിെൻറ നവീകരണത്തിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഭരണാനുമതിയാകാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്. 21 കി.മീറ്റർ റോഡ് പത്തു മീറ്റർ വീതിയിൽ നവീകരിക്കാനാണ് പദ്ധതി. ഇതിനായി സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ നടത്തേണ്ടതുണ്ട്. നിലവിലുള്ള റോഡിെൻറ സർവേ നടത്താൻ ജില്ല കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കാൻ 60 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story