കർണാടകയിലെ മെഡിക്കൽ കോളജുകളിൽ 596 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
text_fieldsബംഗളൂരു: ഫീസ് നിരക്കിലെ വർധന കാരണം കർണാടകയിലെ മെഡിക്കൽ കോളജുകളിൽ 596 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റിന് ശേഷമുള്ള കണക്കാണിത്. അലോട്ട്മെന്റ് ലഭിച്ച സീറ്റുകൾ വിദ്യാർഥികൾ നിരസിച്ചതിനെത്തുടർന്ന് റദ്ദാക്കിയ സീറ്റുകൾ ഉൾപ്പെടെയാണിത്. മുൻ വർഷങ്ങളിൽ, രണ്ടാം റൗണ്ട് അലോട്ട്മെന്റിന് ശേഷം 100 മുതൽ 150 വരെ സീറ്റുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂവെന്ന് ആരോഗ്യ വിദ്യാഭ്യാസ അധികൃതർ പറഞ്ഞു.
ഏഴെണ്ണം സർക്കാർ ക്വോട്ട, 135 സ്വകാര്യ ക്വോട്ട, 453 മാനേജ്മെന്റ് ക്വോട്ട, ഒരെണ്ണം നോൺ റെസിഡന്റ് ഇന്ത്യൻ (എൻ.ആർ.ഐ) ക്വോട്ട എന്നിങ്ങനെയാണ് ഒഴിവ്. ഫീസ് ഘടന ഈ വർഷം സർക്കാർ കോളജുകളിലെ സീറ്റുകൾക്ക് 65,100 രൂപയാണ് സർക്കാർ ഫീസ് നിശ്ചയിച്ചത്. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ കോളജുകളിൽ, ഈ ഫീസ് 1,10,100 രൂപയാണ്. സ്വകാര്യ കോളജുകളിലെ സർക്കാർ ക്വോട്ട സീറ്റുകൾക്ക് 1,54,321 രൂപ മുതൽ 6,09,834 രൂപ വരെയാണ് ഫീസ്. സ്വകാര്യ കോളജുകളിലെ സ്വകാര്യ ക്വോട്ട സീറ്റുകളുടെ ഫീസ് 8,11,285 രൂപ മുതൽ 25,15,750 രൂപ വരെയാണ്. മാനേജ്മെന്റ്, എൻ.ആർ.ഐ ക്വോട്ട സീറ്റുകൾക്ക് പ്രതിവർഷം 26,62,700 രൂപ മുതൽ 45,15,750 രൂപ വരെയാണ് ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.