മരണവെപ്രാളത്തിൽ സഹായം തേടിയിട്ടും മറ്റു പെൺകുട്ടികൾ നിന്നത് കാഴ്ചക്കാരായി മാത്രം
text_fieldsസി.സി.ടി.വി ദൃശ്യങ്ങൾ
ബംഗളൂരു: കൊറമംഗളയിലെ ഹോസ്റ്റലിൽ ദാരുണമായി കൊലചെയ്യപ്പെട്ട ബിഹാർ കെസർ നഗർ സ്വദേശി കൃതികുമാരിയുടെ (24) അന്ത്യനിമിഷങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മരണമെത്തുംമുമ്പെ ആർത്തലച്ചും കൈകൾ ഉയർത്തിയും സഹായം തേടിയപ്പോൾ അന്തേവാസികളായിരുന്ന മറ്റു പെൺകുട്ടികളുടെ നിസ്സംഗത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് ഇങ്ങനെ: കൃതിയുടെ നിലവിളി കേട്ട പെണ്‍കുട്ടികള്‍ മൂന്നുപേർ മുകള്‍നിലയില്‍ നിന്നിറങ്ങി വരുന്നുണ്ട്. അവരാരും പക്ഷേ കൃതിയെ സഹായിക്കാനായി അരികിലേക്ക് എത്തുന്നില്ല. അവർ ഫോണില്‍ ആരെയോ വിളിക്കുകയാണ്. ദേഹമാസകലം രക്തം വാർന്നൊഴുകുമ്പോഴും ദയനീയമായി കൃതി സഹായത്തിന് കേഴുന്നുണ്ട്. ആ നേരം പെണ്‍കുട്ടികള്‍ പരസ്പരം നോക്കി സംസാരിക്കുകയാണ്.
ഒരു പെണ്‍കുട്ടി വാതില്‍ മെല്ലെ തുറന്ന് പുറത്തേക്ക് നോക്കുന്നതും കൃതിയുടെ അവസ്ഥ കണ്ട് പെട്ടെന്ന് മുറിയടച്ച് ഉൾവലിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുറച്ചകലെയായി നിന്ന മറ്റൊരു പെണ്‍കുട്ടിയോടും കൃതി സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്നുണ്ട്.
ആ കുട്ടി അവളുടെ അടുത്തേക്ക് നടക്കുമ്പോഴേക്കും കൃതി പെട്ടെന്ന് കുഴഞ്ഞുവീണു. കൊറമംഗള വി.ആർ ലേഔട്ടിൽ ഭാർഗവി സ്റ്റെയിങ് ഹോം എന്ന പെയിങ് ഗസ്റ്റ് (പി.ജി) ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭോപ്പാൽ സ്വദേശി സി.എ. അഭിഷേക് ഘോസിയാണ് (28) അറസ്റ്റിലായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.