കൈക്കൂലി കേസ്: മുഡ കമീഷണറുടെയും ഇടനിലക്കാരന്റെയും ജാമ്യാപേക്ഷ തള്ളി
text_fieldsമൻസൂർ അലി ഖാൻ, മുഹമ്മദ് സലീം
മംഗളൂരു: കൈക്കൂലി വാങ്ങി എന്ന കേസിൽ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്ത മംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (മുഡ) കമീഷണർ മൻസൂർ അലി ഖാന്റെയും ഇടനിലക്കാരൻ മുഹമ്മദ് സലീമിന്റെയും ജാമ്യാപേക്ഷ മംഗളൂരു അഡീ. ജില്ല സെഷൻസ് കോടതി (മൂന്ന്) വെള്ളിയാഴ്ച തള്ളി. വികസന അവകാശ കൈമാറ്റ രേഖ (ടി.ഡി.ആർ) അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ കഴിഞ്ഞ മാസം 23ന് അറസ്റ്റിലായ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ജുഡീഷ്യൽ കസ്റ്റഡി ഈ മാസം എട്ടുവരെ തുടരാൻ ജഡ്ജി എസ്. സന്ധ്യ ഉത്തരവിട്ടു.
മംഗളൂരു കോർപറേഷൻ പരിധിയിലെ കുടുപുവിൽ വിലക്ക് വാങ്ങിയ 10.8 ഏക്കർ ഭൂമിയുടെ ടി.ഡി.ആർ അനുവദിക്കാൻ പണം ആവശ്യപ്പെട്ടുവെന്ന് മംഗളൂരു കൊട്ടാരയിലെ ഗിരിധർ ഷെട്ടി നൽകിയ പരാതിയെത്തുടർന്നാണ് ലോകായുക്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇടനിലക്കാരൻ മുഹമ്മദ് സലീം തുക കൈപ്പറ്റുന്നതിടെ ലോകായുക്ത ഡിവൈ.എസ്.പി ചെലുവരാജുവിന്റെ നേതൃത്വത്തിൽ കൈയോടെ പിടികൂടി. മുഹമ്മദ് സലീം രണ്ടാം പ്രതിയും അയാളുടെ മൊഴിയനുസരിച്ച് കമീഷണർ ഒന്നാം പ്രതിയുമായി കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റുകൾ നടത്തിയത്. ടി.ഡി.ആർ ഫയൽ കസ്റ്റഡിയിൽ വെച്ച കമീഷണർ ബ്രോക്കർ മുഖേന കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.