Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഒറ്റക്കാവില്ല,...

ഒറ്റക്കാവില്ല, ഒപ്പമുണ്ടാവും

text_fields
bookmark_border
Siddaramaiah
cancel
camera_alt

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസാരിക്കുന്നു

ബംഗളൂരു: ‘മുഡ’ ഭൂമിയിടപാടിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോൺഗ്രസ് ഹൈകമാൻഡ് പിന്തുണ പ്രഖ്യാപിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ ബംഗളൂരുവിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മറ്റു മന്ത്രിമാർ എന്നിവരുമായി ഇരുവരും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യോഗം ചേർന്ന് ചർച്ച നടത്തിയാണ് പിന്തുണ അറിയിച്ചത്.

മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തിയതിനു പിന്നാലെയാണിത്. ജനങ്ങളോട് സത്യം തുറന്നു പറയുമെന്നും സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും യോഗത്തിനുശേഷം കെ.സി. വേണുഗോപാൽ പറഞ്ഞു. സിദ്ധരാമയ്യയുടെ സത്യസന്ധത എല്ലാവർക്കും അറിയുന്നതാണ്. കോൺഗ്രസിനും സിദ്ധരാമയ്യക്കുമെതിരെ ബി.ജെ.പിയും ജെ.ഡി.എസും ഗൂഢാലോചന നടത്തി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. ഗൂഢാലോചനക്ക് ഗവർണറെ ബി.ജെ.പി ആയുധമാക്കുകായാണെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahCongress High CommandMysore Development Authority
News Summary - Congress High Command declared support for Siddaramaiah
Next Story