‘ലഹരി വിരുദ്ധ ബോധവത്കരണം വിദ്യാർഥികളിൽ സജീവമാക്കണം’
text_fieldsലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എം.എം.എ ക്രസന്റ് സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിൻ അസി.
പൊലീസ് കമീഷണർ കെ.എം. രമേശ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ലഹരിയെന്ന സാമൂഹിക തിന്മയെ പാടെ ഇല്ലാതാക്കാനുള്ള ബോധവത്കരണം വിദ്യാർഥികളിൽ നിന്നുതന്നെ ആരംഭിക്കണമെന്നും മദ്യം പോലെ മാരക വിപത്താണ് സൈബർ കുറ്റകൃത്യമെന്നും അസി. പൊലീസ് കമീഷണർ കെ.എം. രമേശ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാമരാജ്പേട്ട പൊലീസിന്റെ സഹകരണത്തോടെ മലബാർ മുസ്ലിം അസോസിയേഷൻ ക്രസന്റ് സ്കൂൾ സംഘടിപ്പിച്ച ബോധവത്കരണ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗംമൂലം ക്രമം തെറ്റുന്ന കുടുംബ പശ്ചാത്തലവും നഷ്ടപ്പെട്ടു പോവുന്ന ജീവനുകളെക്കുറിച്ചുള്ള അവബോധവുമാണ് മക്കൾക്ക് നൽകേണ്ടത്. വിദ്യാലയങ്ങൾ ലഹരിയുടെ കേന്ദ്രമാവുന്നത് നന്മയുടെ എല്ലാ മൂല്യങ്ങളും തകരുമ്പോഴാണ്. ഇത് സാമൂഹിക വിപത്തിൽ ഏറ്റവും വലുതാണെന്നും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹം ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗം കൊണ്ടും തെറ്റായ രീതിയിലുള്ള മൊബൈൽ ഉപയോഗം കൊണ്ടും ഉണ്ടാകുന്ന നാശങ്ങൾ അനാവരണം ചെയ്യുന്ന വിഡിയോ പ്രദർശനവും നടന്നു. ഇൻസ്പെക്ടർ മഞ്ജണ്ണ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും മാനേജർ പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു. യൂനുസ് ഫൈസി, അഫ്സർ, യൂസുഫ് അലി, ശ്വേത, രാജവേലു, ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.