Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദലിത് യുവാവിന്റെ...

ദലിത് യുവാവിന്റെ കൈവെട്ട് കേസ്: പ്രതികളെ വെടിവെച്ച് പിടികൂടി പൊലീസ്

text_fields
bookmark_border
Defendants
cancel
camera_alt

പ്രതികൾ

ബംഗളൂരു: കനകപുരയില്‍ ദലിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടകളായ എ.ഹർഷ എന്ന കയ്മ(41), കെ.കരുണേഷ് എന്ന കണ്ണ(39) എന്നിവരെയാണ് മുട്ടിന് താഴെ വെടിവെച്ച് അറസ്റ്റ് ചെയ്തത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മാലഗലു സ്വദേശികളായ ഹാരുല്‍, ശിവ, ശങ്കര, സുബ്ബ ദർശൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. മാലഗലു സ്വദേശിയായ അനീഷിന്റെ (26) കൈയാണ് പ്രതികള്‍ മുറിച്ചെടുത്തത്.

ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. അനീഷും ബന്ധുവും കൂടി റോഡിലൂടെ നടന്നുപോകുമ്പോള്‍ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരെ ജാതി പരാമർശം നടത്തി. ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയുമായിരുന്നു. കുടുംബാംഗങ്ങളെ ജാതി അധിക്ഷേപം നടത്തുകയും അനീഷിന്റെ വലതുകൈ മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴുപേർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അനീഷ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും കുടുംബാംഗങ്ങള്‍ കനകപുരയിലെ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestDalit's hand amputation case
News Summary - Dalit's hand amputation case
Next Story