അനധികൃതമായി തങ്ങിയ എട്ട് ബംഗ്ലാദേശികൾ പിടിയിൽ
text_fieldsമംഗളൂരു: ശരിയായ പാസ്പോർട്ടും വിസയും ഇല്ലാതെ മൂന്നു വർഷമായി അനധികൃതമായി താമസിക്കുകയായിരുന്ന എട്ട് ബംഗ്ലാദേശ് പൗരന്മാരെ ഉഡുപ്പി ജില്ലയിലെ ഹൂദ് ഗ്രാമത്തിൽനിന്ന് പൊലീസ് പിടികൂടി. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച മുഹമ്മദ് മാനിഖ് പിടിയിലായതോടെയാണ് മറ്റുള്ളവരിലേക്ക് അന്വേഷണം നീണ്ടതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് കെ. അരുൺ പറഞ്ഞു.
ദക്ഷിണ കന്നട ജില്ലയിലെ ബജ്പെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഏഴുപേർകൂടി തന്നെപ്പോലെ ഹൂദ് ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന് മുഹമ്മദ് മാനിഖ് അറിയിക്കുകയായിരുന്നു.വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് അറസ്റ്റിലായവർ താമസിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആധാർ കാർഡ് സംഘടിപ്പിച്ചതെങ്ങനെ, ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമെന്ന് എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.