മോഷ്ടിച്ച കാറുകൾ വ്യാജരേഖയുണ്ടാക്കി വിൽക്കുന്ന സംഘം അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
ബംഗളൂരു: വ്യാജരേഖകളും രജിസ്ട്രേഷൻ നമ്പറുകളും സൃഷ്ടിച്ച് കാറുകൾ വിൽപന നടത്തുന്ന റാക്കറ്റിലെ കണ്ണികളെ സിറ്റി ക്രൈം ബ്രാഞ്ച് വെസ്റ്റേൺ ഡിവിഷൻ സ്ക്വാഡ് പൊലീസ് അറസ്റ്റ് ചെയ്തു. വി.എം. സയ്യിദ് റിയാസ് (33), കെ.എ. ഓസ്റ്റിൻ കാർഡോസ് (34) എന്നിവരാണ് അറസ്റ്റിലായത്. കേരളം ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് മോഷ്ടിക്കുന്ന കാറുകൾക്ക് വ്യാജ രജിസ്ട്രേഷൻ നമ്പറും രേഖകളും ഉണ്ടാക്കി വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. സംഘത്തിൽ കൂടുതൽ പേർ ഉണ്ടോയെന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
പിടികൂടിയ കാറുകൾ
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വിഡിയോകൾ കണ്ട് വാഹനം വാങ്ങുന്നവരെ ആകർഷിക്കുന്ന പ്രതികൾ ഒരേ മോഡലിൽ 40ലധികം കാറുകൾ വിറ്റതായി പൊലീസ് പറഞ്ഞു. ഇന്നോവ ഫോർച്യൂണർ, മഹീന്ദ്ര ജീപ്പ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയുൾപ്പെടെ 2.5 കോടി വിലമതിക്കുന്ന 17 കാറുകൾ പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.