താൻ പൊലീസ് സ്റ്റേഷനല്ലെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര
text_fieldsജി.പരമേശ്വര
ബംഗളൂരു: ഹണിട്രാപ് സംബന്ധിച്ച് സഹകരണ മന്ത്രി കെ.എൻ. രാജണ്ണ തനിക്ക് നൽകിയ നിവേദനം നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ‘ഹണിട്രാപ്പിൽ’ കുടുക്കാൻ ശ്രമിച്ചുവെന്നാരോപിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജണ്ണ തനിക്ക് നിവേദനം നൽകിയിട്ടുണ്ട്. സർക്കാർ അത് നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും- പരമേശ്വര പറഞ്ഞു.ആഭ്യന്തര മന്ത്രി ഒരു പൊലീസ് സ്റ്റേഷൻ അല്ലാത്തതിനാൽ തനിക്ക് പരാതി സ്വീകരിക്കാൻ കഴിയില്ല. അദ്ദേഹം നൽകിയത് നിവേദനമായി കണ്ട് നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്ന് സർക്കാർ വിവേകപൂർവം പരിശോധിച്ച് നടപടിയെടുക്കും.
നിയമസംഘവുമായി കൂടിയാലോചനക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച ചെയ്തതിനും ശേഷമാവും കേസുമായി ബന്ധപ്പെട്ട തുടർ നടപടികളും അന്വേഷണത്തിന്റെ സ്വഭാവവും സർക്കാർ തീരുമാനിക്കുകയെന്ന് പരമേശ്വര വ്യക്തമാക്കി. യുവാവും രണ്ട് യുവതികളുമാണ് തന്നെ വിവിധ ഘട്ടങ്ങളിൽ ഹണിട്രാപ്പിന് ശ്രമിച്ചതെന്ന് രാജണ്ണ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.