യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ മലയാളി യുവതി അറസ്റ്റിൽ
text_fieldsശ്രുതി ചന്ദ്രശേഖരൻ
മംഗളൂരു: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസിലെ പ്രതിയായ യുവതി ഉഡുപ്പിയിൽ അറസ്റ്റിലായി. കാസർകോട് ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനാണ്(35) ഉഡുപ്പിയിലെ സ്വകാര്യ സങ്കേതത്തില്‍ നിന്ന് പിടിയിലായത്. തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയില്‍ അന്വേഷണമാരംഭിച്ചപ്പോഴാണ് ശ്രുതി മുങ്ങിയത്. ഐ.എസ്.ആര്.ഒയിലെ ജീവനക്കാരിയെന്ന വ്യാജേനെ ഇന്‍സ്റ്റഗ്രാമിലൂടെ അടുപ്പം സ്ഥാപിച്ച ശ്രുതി ഒരുലക്ഷം രൂപയും ഒരു പവന് സ്വര്‍ണമാലയും തട്ടിയെടുത്തുവെന്നായിരുന്നു പരാതി. യുവതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളുകയായിരുന്നു. യുവതിയുടെ കബളിപ്പിക്കലിന് ഇരയായ മറ്റൊരു യുവാവും നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇയാളിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. എന്നാല്‍, ഇയാള്‍ക്കെതിരെ ശ്രുതി പീഡന പരാതി നല്കി കേസെടുപ്പിക്കുകയായിരുന്നു. ഇത് വ്യാജമാണെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് യുവതിക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.