ശിവമോഗ്ഗ ജില്ല ബാങ്കിൽ കോടികളുടെ വായ്പ തട്ടിപ്പ്; എട്ടിടങ്ങളിൽ ഇഡി റെയ്ഡ്
text_fieldsബംഗളൂരു: വ്യാജ സ്വർണ വായ്പ കേസുമായി ബന്ധപ്പെട്ട് ശിവമൊഗ്ഗയിലും ബംഗളൂരുവിലുമായി എട്ടിലധികം സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ച റെയ്ഡ് നടത്തി.
ശിവമൊഗ്ഗ ജില്ല സഹകരണ സെൻട്രൽ (ഡി.സി.സി) ബാങ്കിൽ വ്യാജ സ്വർണാഭരണങ്ങൾ ഈടായി സ്വീകരിച്ച് 62 കോടിയിലധികം രൂപയുടെ വായ്പ നൽകിയെന്നാണ് കേസ്. ബാങ്കിലെ മുൻ വനിത മാനേജരുടെയും മുൻ ബാങ്ക് പ്രസിഡന്റിന്റെ ഡ്രൈവറുടെയും വസതികളിൽ ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. നിലവിലെ മാനേജരുടെ വസതിയിലും ഓഫിസിലും റെയ്ഡ് നടന്നു. ഒരേസമയമായിരുന്നു എല്ലായിടത്തും പരിശോധന.
2014 ജൂലൈയിൽ ബാങ്കിന്റെ ജനറൽ മാനേജർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ശിവമോഗ്ഗയിലെ ദൊഡ്ഡപേട്ട് പൊലീസ്, മുഖ്യപ്രതിയും ശിവമൊഗ്ഗ ഡി.സി.സി ബാങ്ക് മുൻ പ്രസിഡന്റുമായ ആർ.എൻ. മഞ്ജുനാഥ് ഗൗഡയെ അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ഗൗഡയെയും മറ്റ് ആറ് ഭരണസമിതി അംഗങ്ങളെയും അയോഗ്യരാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.