മുംബൈ-ഗോവ നഷ്ടം മറികടക്കാൻ മംഗളൂരു -മുംബൈ വന്ദേഭാരത്
text_fieldsമംഗളൂരു: നിലവിലുള്ള മുംബൈ-ഗോവ, മംഗളൂരു-ഗോവ റൂട്ടുകളെ സംയോജിപ്പിച്ച് മുംബൈയെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വന്ദേഭാരത് ട്രെയിൻ സർവിസ് അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. കാര്യക്ഷമതയും യാത്രക്കാരുടെ എണ്ണവും വർധിപ്പിക്കുന്നതിന് മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് 12 മണിക്കൂർ യാത്ര വാഗ്ദാനം ചെയ്യുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.
മുംബൈ-ഗോവ വന്ദേ ഭാരത് സർവിസ് തുടക്കത്തിൽ 90 ശതമാനം ഉയർന്ന യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് ഏകദേശം 70 ശതമാനമായി കുറഞ്ഞു.
മംഗളൂരു-ഗോവ സർവിസിലും ശരാശരി 70 ശതമാനം യാത്രക്കാരേയുള്ളൂ. ഈ റൂട്ടുകളെ ഒരൊറ്റ മുംബൈ-മംഗളൂരു സർവിസിലേക്ക് സംയോജിപ്പിക്കുന്നത് പൂർണശേഷി കൈവരിക്കാൻ സഹായിക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഈ നഗരങ്ങൾക്കും കേരളത്തിലേക്ക് നീളുന്ന ട്രെയിനുകൾക്കും 100 ശതമാനം യാത്രക്കാർ ഉണ്ടാകാറുണ്ട്. നിർദിഷ്ട ഷെഡ്യൂൾ അനുസരിച്ച് നിലവിൽ രാവിലെ 5:25ന് മുംബൈയിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.10ന് ഗോവയിൽ എത്തുന്ന മുംബൈ-ഗോവ വന്ദേഭാരത്, വൈകുന്നേരം ആറിന് മംഗളൂരുവിൽ എത്തിച്ചേരും. രാവിലെ 8.30ന് പുറപ്പെട്ട് ഉച്ചക്ക് 1.10ന് ഗോവയിൽ എത്തുന്ന മംഗളൂരു-ഗോവ സർവിസ് മുംബൈയിലേക്ക് നീണ്ട് രാത്രി 9 ന് എത്തിച്ചേരും.വൈകുന്നേരം സമയങ്ങളിൽ മുംബൈയിലെ പ്ലാറ്റ്ഫോം തിരക്ക് ഷെഡ്യൂളിങ് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം.
രാത്രി 9:00 ഓടെ നിരവധി ദീർഘദൂര ട്രെയിനുകൾ എത്തുന്നതിനാൽ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ മുംബൈ-മംഗളൂരു വന്ദേഭാരത് ടൈംടേബിളിൽ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാമെന്ന് അധികൃതർ സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.