Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൂടുതൽ...

കൂടുതൽ ട്രെയിനുകളേർപ്പെടുത്താൻ ഒരുങ്ങി ബംഗളൂരു മെട്രോ

text_fields
bookmark_border
കൂടുതൽ ട്രെയിനുകളേർപ്പെടുത്താൻ ഒരുങ്ങി ബംഗളൂരു മെട്രോ
cancel

ബംഗളൂരു: യാത്രക്കാർ ക്രമാതീതമായി വർധിച്ചതോടെ തിരക്കുള്ള സമയങ്ങളിൽ അധിക മെട്രോ ട്രെയിനുകളവതരിപ്പിക്കാനൊരുങ്ങി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. മെട്രോയിടെ റീച്ച് വർധിപ്പിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് മെട്രോ ഉപയോഗിക്കുന്നത്. പലപ്പോഴും ട്രെയിനുകൾ യാത്രക്കാരെ കുത്തിനിറച്ചാണ് സഞ്ചരിക്കുന്നത്. ഇതിനെത്തുടർന്നാണ് ബി.എം.ആർ.സി അധിക ട്രെയിനുകളിറക്കാൻ തീരുമാനിച്ചത്. നിലവിൽ 57 ട്രെയിനുകളണ് ആകെ സർവിസുകൾ നടത്തുന്നത്.

അധികം വൈകാതെ ഗ്രീൻ, പർപ്പ്ൾ ലൈനുകളിലേക്ക് രണ്ട് ട്രെയിനുകൾ കൂടെ അധികമായെത്തും.

ഏറ്റവും തിരക്കുള്ള സമയങ്ങളിൽ മൂന്ന് മിനിറ്റ് ഇടവേളകളിൽ സർവിസ് നടത്തിയിട്ടുപോലും തിരക്ക് നിയന്ത്രണാധീതമാണെന്ന് ചീഫ് പബ്ലിക് ഓഫിസർ യശ്വന്ത് ചവാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MetroTrains
News Summary - Metro prepares to run more trains
Next Story