കാമറ സ്മാർട്ടായി; ബംഗളൂരുവിൽ ദിനേന രജിസ്റ്റർ ചെയ്യുന്നത് 30,000ത്തിലേറെ നിയമലംഘനങ്ങൾ
text_fieldsബംഗളൂരു: കൃത്രിമ ബുദ്ധി (എ.ഐ)യുള്ള കാമറകൾ സ്ഥാപിച്ചതോടെ ബംഗളൂരുവിലെ നിരത്തുകളിൽ ദിനംപ്രതി രജിസ്റ്റർ ചെയ്യുന്നത് 30,000 ത്തിലേറെ ഗതാഗത നിയമ ലംഘനങ്ങൾ. വാഹനങ്ങൾ കൈകാട്ടി നിർത്തിയുള്ള പൊലീസിന്റെ വാഹന പരിശോധനക്കു പകരം ഇത്തരം കാമറകളാണ് നഗരറോഡുകളിൽ നിയമലംഘനം കണ്ടെത്തുന്നതെന്ന് എ.ഡി.ജി.പി എം.എ. സലീം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 18 ലക്ഷം ഗതാഗത നിയമലംഘന കേസുകളാണ് എ.ഐ കാമറകൾ കണ്ടെത്തിയത്. നിയമലംഘകർക്ക് പൊലീസ് നോട്ടീസ് അയച്ചു തുടങ്ങി. കുടുതൽ കേസുകളുള്ളവരെ തേടി പിഴ നേരിട്ട് അടപ്പിക്കാൻ ട്രാഫിക് പൊലീസ് വീട്ടിലേക്ക് വരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ നടപടികൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷത്തിനിടെ 180 കോടി രൂപയോളം ട്രാഫിക് ലംഘനങ്ങളുടെ പിഴയായി ഈടാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 50 ശതമാനം ഇളവ് അനുവദിച്ച് പിഴയടക്കാൻ ട്രാഫിക് പൊലീസ് സൗകര്യമേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.