Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹോസ്റ്റലിൽ...

ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്തുകൊന്ന സംഭവം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
CCTV footage of the accused
cancel
camera_alt

1. സി.സി.ടി.വിയിൽ തെളിഞ്ഞ പ്രതിയുടെ ചിത്രം,  3. കൊല്ലപ്പെട്ട കൃതികുമാരി

ബംഗളൂരു: നഗരത്തിൽ കൊറമംഗള വി.ആർ ലേഔട്ടിൽ ഭാർഗവി സ്റ്റെയിങ് ഹോം പെയിങ് ഗെസ്റ്റ് (പി.ജി) ഹോസ്റ്റലിൽ താമസിക്കുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ മധ്യപ്രദേശിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഭോപാൽ സ്വദേശി സി.എ. അഭിഷേകാണ് (28) അറസ്റ്റിലായതെന്ന് സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ സാറ ഫാത്തിമ പറഞ്ഞു. ബിഹാർ കെസർ നഗർ സ്വദേശി കൃതികുമാരിയെയാണ് (24) ഇയാൾ കൊലപ്പെടുത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പ്രതിയെ പിടികൂടാനായി വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

തുടർന്ന്, പ്രതി മധ്യപ്രദേശിലേക്ക് പോയ സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഹോസ്റ്റലിനുള്ളിൽ വെച്ച് യുവതിയുടെ കഴുത്തറുത്ത ശേഷം ഓടി രക്ഷപ്പെടുന്ന പ്രതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നഗരത്തിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായിരുന്ന യുവതി ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ രാത്രി 11 മണിയോടെയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കൂടെ താമസിച്ചിരുന്ന മഹാരാഷ്ട്രക്കാരിയായ പെണ്‍കുട്ടിയുടെ കാമുകനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

ജോലിയില്ലാത്തതിനാല്‍ പ്രതിയും യുവതിയുടെ ഒപ്പം താമസിച്ചിരുന്ന യുവതിയും തമ്മില്‍ നിരന്തരം കലഹമുണ്ടാകാറുണ്ടായിരുന്നു. ഇയാളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സുഹൃത്തിനോട് കൃതികുമാരി ഉപദേശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് കൊലപ്പെടുത്തിയത്. കൊറമംഗള അഡി.സിറ്റി മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsMurder Case
News Summary - Murder Case
Next Story