Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരേണുകാസ്വാമി...

രേണുകാസ്വാമി കൊലക്കേസ്; ദർശന് വീട്ടിൽനിന്നുള്ള ആഹാരം അനുവദിക്കാനാവില്ല

text_fields
bookmark_border
Darshan Toogudeepa
cancel
camera_alt

ദർശൻ തൂഗുദീപ

ബംഗളൂരു: കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന കന്നട സൂപ്പർതാരം ദർശന് വീട്ടിൽനിന്നുള്ള ഭക്ഷണമോ വസ്ത്രങ്ങളോ കിടക്കയോ അനുവദിക്കാനാവില്ലെന്ന് കോടതി. ദർശൻ നൽകിയ ഹരജി തള്ളി ബംഗളൂരു എ.സി.എം.എം കോടതിയാണ് (24) ഉത്തരവിട്ടത്. കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്ന് വിധിയിൽ പറഞ്ഞു.

വീട്ടുഭക്ഷണവും വസ്ത്രവും കിടക്കയും പുസ്തകങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദർശൻ ആദ്യം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി നിർദേശപ്രകാരമാണ് എ.സി.എം.എം കോടതിയിൽ അപേക്ഷ നൽകിയത്. ജയിലിലെ ഭക്ഷണം കഴിച്ചിട്ട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അപേക്ഷ ആദ്യം പരിഗണിച്ചപ്പോൾ ദർശന്റെ ആരോഗ്യ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശൻ ജൂൺ 11നാണ് അറസ്റ്റിലായത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ 17 പേരാണ് കേസിലെ പ്രതികൾ. എല്ലാവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Renuka Swamy murder case
News Summary - Renuka Swamy Murder Case
Next Story