സുമലത എം.പി ബി.ജെ.പിയിൽ ചേർന്നു
text_fieldsസുമലത എം.പിക്ക് ബി.എസ്. യദ്യൂരപ്പയും നേതാക്കളും ബി.ജെ.പി പതാക കൈമാറുന്നു
ബംഗളൂരു: മാണ്ഡ്യ മണ്ഡലം സ്വതന്ത്ര എം.പിയും നടിയുമായ സുമലത അംബരീഷ് വെള്ളിയാഴ്ച ബി.ജെ.പിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യദ്യൂരപ്പ, ഡി.വി. സദാനന്ദ ഗൗഡ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക, കർണാടക തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധ മോഹൻദാസ് അഗർവാൾ എന്നിവർ സുമലതയെ സ്വാഗതം ചെയ്തു.
മാണ്ഡ്യയിൽ ബി.ജെ.പി ടിക്കറ്റ് ലഭിക്കാൻ സുമലത ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.എസ് സ്ഥാനാർഥി നിഖിൽ കുമാര സ്വാമിയെ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്വതന്ത്രയായി ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സുമലത പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമിയാണ് ബി.ജെ.പി-ജെ.ഡി.എസ് സഖ്യസ്ഥാനാർഥി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.