കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സർവേ
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്ന് സ്വകാര്യ ഏജൻസിയുടെ സർവേ.
നിയമസഭ തെരഞ്ഞെടുപ്പിൽ 116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് ലോക് പോൾ സർവേ ഫലം. ബി.ജെ.പിക്ക് 77-83 സീറ്റും ജനതാദൾ-എസിന് 21-27 സീറ്റും മറ്റു പാർട്ടികൾക്ക് നാല് സീറ്റ് വരെയും ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. കര്‍ണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിൽനിന്നായി 45,000 വോട്ടർമാരെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോള്‍ അറിയിച്ചു.
കോണ്‍ഗ്രസ് 39-42 ശതമാനംവരെ വോട്ട് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി 33-36 ശതമാനവും ജനതാദള്‍-എസ് 15-18 ശതമാനവും മറ്റുള്ളവര്‍ 6-9 ശതമാനവും വോട്ട് നേടും. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് ലോക് പോളിലെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.