Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഒമ്പത്...

ഒമ്പത് ലക്ഷത്തിന്റെ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
ഒമ്പത് ലക്ഷത്തിന്റെ മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
cancel
camera_alt

പിടിയിലായ അബ്ദുൽ ബഷീർ, മുഹമ്മദ് ഇംറാൻ, അംജത് ഖാൻ

മംഗളൂരു: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനെയും രണ്ട് കൂട്ടാളികളേയും ഒമ്പത് ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് ഞായറാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡുഷെഡ്ഡെ ശിവനഗർ സ്വദേശി മുഹമ്മദ് ഇംറാൻ എന്ന മൂഡുഷെഡ്ഡെ ഇംറാൻ (36), കൂട്ടാളികളായ മണിപ്പാൽ ബഢഗബെട്ടു നേതാജി നഗർ മുംതാസ് മൻസിലിൽ അംജത് ഖാൻ (40), മംഗളൂരു മംഗലാണ്ടി മഞ്ചനടി കൽക്കട്ട ഹൗസിൽ അബ്ദുൽ ബഷീർ അബ്ബാസ് (39) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽനിന്ന് മംഗളൂരുവിലും കേരളത്തിലും മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യകണ്ണിയാണ് ഇംറാൻ എന്ന് പൊലീസ് പറഞ്ഞു.

മുൻകൂട്ടി വിവരം ലഭിച്ചതിനെത്തുടർന്ന് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് അസി. പൊലീസ് കമീഷണർ പി.എ. ഹെഗ്ഡെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് എത്തിയ സംഘം മംഗളൂരു ബൊണ്ടൽ പഡുഷെഡ്ഡെ ഭാഗങ്ങളിൽ കാറിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിതരണം ചെയ്യുമ്പോഴാണ് പിടിവീണത്. ഒമ്പത് ലക്ഷം രൂപ വിലവരുന്ന 170 ഗ്രാം എം.ഡി.എം.എ, അഞ്ച് എം.ഡി.എം.എ ഗുളികകൾ, കാർ, ആറ് മൊബൈൽ ഫോണുകൾ, ഡിജിറ്റൽ അളവ് യന്ത്രം എന്നിങ്ങനെ 14.77 ലക്ഷം രൂപയുടെ സാധനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - Three arrested with drugs worth nine lakhs
Next Story