ട്രാൻസ്പോർട്ട് ജീവനക്കാർ സമരം പിൻവലിച്ചു; ശമ്പള വർധന ഉത്തരവ് യൂനിയനുകൾ അംഗീകരിച്ചു
text_fieldsബംഗളൂരു: ചൊവ്വാഴ്ച നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്ന് ട്രാൻസ്പോർട്ട് ജീവനക്കാർ പിന്മാറി. കർണാടക ആർ.ടി.സി ട്രേഡ് യൂനിയനുകളുടെ സംയുക്ത കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ശമ്പളത്തിൽ 15 ശതമാനം വർധന വരുത്തിയ സർക്കാർ ഉത്തരവ് അംഗീകരിച്ചാണിത്. ശമ്പളവർധന 2020 ജനുവരി ഒന്നുമുതൽ മുൻകൂർ പ്രാബല്യത്തിൽ നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയതായ യൂനിയൻ നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 15 ശതമാനം ശമ്പളവര്‍ധന പ്രഖ്യാപിച്ചത്. എന്നാൽ ഇത് സ്വീകാര്യമല്ലെന്നും 20 ശതമാനത്തില്‍ കുറഞ്ഞ വര്‍ധന സ്വീകരിക്കില്ലെന്നും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കര്‍ണാടക ആര്.ടി.സി. ജോയന്റ് ആക്ഷന്‍ കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു.
ശമ്പളവര്‍ധനക്ക് പുറമെ, കഴിഞ്ഞവര്‍ഷം നടത്തിയ സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരായ അച്ചടക്കനടപടികള്‍ പിന്‍വലിക്കണം. ജോലി സമയം ക്രമീകരിക്കണമെന്നതുമുള്പ്പെടെയുള്ള ആവശ്യങ്ങളും ജീവനക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു ഉറപ്പുമുണ്ടായിട്ടില്ലെന്നും ഇതിനാലാണ് സമരത്തിൽനിന്ന് പിന്മാറാത്തതെന്നുമാണ് യൂനിയനുകൾ നേരത്തേ അറിയിച്ചിരുന്നത്. ഈ തീരുമാനത്തിൽനിന്നാണ് യൂനിയനുകൾ ഇപ്പോൾ പിന്മാറിയത്. കര്‍ണാടക പവര്‍ ട്രാന്സ്മിഷന് കോർപറേഷനിലേയും (കെ.പി.ടി.സി.എല്‍.), വൈദ്യുതി വിതരണ കമ്പനികളിലേയും ജീവനക്കാരുടെ ശമ്പളം 20 ശതമാനവും ട്രാൻസ്പോര്‍ട്ട് ജീവനക്കാരുടെ ശമ്പളം 15 ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ കെ.പി.ടി.സി.എല്‍, വൈദ്യുതി വിതരണ കമ്പനികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ നേരത്തേ തന്നെ സമരം പിന്‍വലിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.