ഉഡുപ്പി കൂട്ടക്കൊല: പ്രതിയെ സെൻട്രൽ ജയിലിലേക്കു മാറ്റുന്നു
text_fieldsrepresentational image
മംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചുകയറി നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സെൻട്രൽ ജയിലിലേക്കു മാറ്റും. ഹരിയടുക്കയിലെ ജില്ല ജയിലിൽ പ്രത്യേക സെല്ലിലാണ് പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ (39) ഇപ്പോൾ കഴിയുന്നത്.
കൊടുംകുറ്റവാളി എന്ന നിലയിൽ ഇയാളെ പാർപ്പിച്ച സെല്ലിൽ കാവലിന് പൊലീസുകാരെ പ്രത്യേകം നിയോഗിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ഏതെങ്കിലും സെൻട്രൽ ജയിലിലേക്കു മാറ്റണമെന്ന് ഹരിയടുക്ക ജയിൽ സൂപ്രണ്ട് മേലധികാരികളോട് ആവശ്യപ്പെട്ടിരുന്നു. കർണാടകയിൽ എട്ട് സെൻട്രൽ ജയിലുകളാണുള്ളത്. ഈ മാസം 15ന് അറസ്റ്റിലായ മുൻ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനുമായ പ്രതിയെ കോടതി അടുത്ത മാസം അഞ്ചു വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ഉഡുപ്പി പൊലീസിന് കൈമാറിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.