Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവാൽമീകി...

വാൽമീകി കോർപറേഷൻ അഴിമതി കേസ്; മുൻ മന്ത്രി ബി. നാഗേന്ദ്ര ഇ.ഡി കസ്റ്റഡിയിൽ

text_fields
bookmark_border
വാൽമീകി കോർപറേഷൻ അഴിമതി കേസ്; മുൻ മന്ത്രി ബി. നാഗേന്ദ്ര ഇ.ഡി കസ്റ്റഡിയിൽ
cancel
camera_alt

ബി. നാഗേന്ദ്ര

ബംഗളൂരു: വാൽമീകി കോര്‍പറേഷന്‍ അഴിമതിക്കേസില്‍ കര്‍ണാടക മുന്‍ മന്ത്രി ബി. നാഗേന്ദ്ര എം.എൽ.എയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച നാഗേന്ദ്രയുടെ വീട്ടിലും ബന്ധപ്പെട്ട ഓഫിസുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഗോത്ര വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് വാൽമീകി കോര്‍പറേഷന്‍ വഴി തിരിമറി നടത്തിയെന്നതാണ് നാഗേന്ദ്രക്കെതിരായ കേസ്. മന്ത്രി നേരിട്ടാണ് ഫണ്ട് തിരിമറി നടത്താന്‍ നിര്‍ദേശിച്ചതെന്നും തന്നെ ബലിയാടാക്കിയെന്നും കുറിപ്പെഴുതിവെച്ച്‌ വാല്‍മീകി കോര്‍പറേഷനിലെ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു.

തുടര്‍ന്ന് ബി. നാഗേന്ദ്ര മന്ത്രിപദവി ഒഴിഞ്ഞു. നാഗേന്ദ്ര, പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനും കോൺഗ്രസ്‌ എം.എൽ.എയുമായ ബസനഗൗഡ ദഡ്ഡൽ എന്നിവരുടെ വീടുകളിൽ ഉൾപ്പെടെയാണ് വ്യാഴാഴ്ച ഇ.ഡി റെയ്ഡ് നടത്തിയത്. 187 കോടി രൂപയുടെ അനധികൃത ഫണ്ട്‌ തിരിമറി കേസുമായി ബന്ധപ്പെട്ടാണിത്. കർണാടകയിലെ 20 ഇടങ്ങളിലും ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലുമായാണ് ഇ.ഡി തിരച്ചൽ നടത്തിയത്.

ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതം -കോൺഗ്രസ്

ബംഗളൂരു: മുൻ മന്ത്രി ബി. നാഗേന്ദ്രക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഈ കേസ് അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് ബി.ജെ.പി ഓരോ നീക്കങ്ങൾ നടത്തുകയാണ്. അതൊന്നും വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇ.ഡി കർണാടക സർക്കാറിന്റെ കൂടുതൽ കേസുകൾ പുറത്തുകൊണ്ടുവരും-ശ്രീരാമുലു

ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കർണാടക സർക്കാറിന്റെ കൂടുതൽ കേസുകൾ പുറത്തുകൊണ്ടുവരുമെന്ന് മുൻ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി. ശ്രീരാമുലു പറഞ്ഞു. യൂനിയൻ ബാങ്ക് സി.ബി.ഐക്ക് നൽകിയ പരാതിയുടെ അനുബന്ധമായാണ് വാല്മീകി കോർപറേഷൻ അഴിമതിയിൽ ഇ.ഡി നടപടി. വ്യാഴാഴ്ച നടന്ന റെയ്ഡുകളും വെള്ളിയാഴ്ച നാഗേന്ദ്രയെ കസ്റ്റഡിയിലെടുത്തതും അതിന്റെ ഭാഗമാണെന്ന് ശ്രീരാമുലു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru News
News Summary - Valmiki Corporation corruption case;
Next Story