മുസ്ലിം സംവരണ നിഷേധം സർക്കാർ സർവിസിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാതാക്കും –വനിതാ ലീഗ്
text_fieldsമുസ്ലിം സംവരണം എടുത്തുകളഞ്ഞ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു നഗര ജില്ല കലക്ടർ കെ.എ. ദയാനന്ദിന് ജില്ല വനിതാ ലീഗ് കമ്മിറ്റി നിവേദനം കൈമാറുന്നു
ബംഗളൂരു: മുസ്ലിം സമുദായം പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന നാലു ശതമാനം സംവരണം റദ്ദാക്കിയ കർണാടക ബി.ജെ.പി സർക്കാറിന്റെ തീരുമാനം പിൻവലിക്കണമെന്ന് വനിതാ ലീഗ് ബംഗളൂരു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സിവിൽ സർവിസിൽ അടക്കം എല്ലാ തൊഴിൽ മേഖലയിലും പിന്തള്ളപ്പെട്ടുപോയ ഒരു ജനവിഭാഗത്തിന്റെ അവകാശം സഹോദര സമുദായങ്ങൾക്കിടയിലെ വിവിധ വിഭാഗങ്ങൾക്ക് വീതിച്ചുനൽകിയത് സാമുദായിക വേർതിരിവിന് ഇടവരുത്തുമെന്നും വോട്ടുരാഷ്ട്രീയത്തിനായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽനിന്നും സർക്കാർ പിന്തിരിയണമെന്നും വനിതാ ലീഗ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം ബാംഗ്ലൂർ അർബൻ ജില്ല കലക്ടർ കെ.എ. ദയാനന്ദിന് കൈമാറി.
ജില്ലാ പ്രസിഡന്റ് പർവീൻ ശൈഖ്, ജനറൽ സെക്രട്ടറി സാജിത കെ.കെ എന്നിവരുടെ നേതൃത്വത്തിൽ സാജിത ഖാദർ, നസീറ ഖാദർ, ഇസ്രത്തുനിസ്സ, റൂഖിയ, നസ്രീൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.