Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരൂപന അഗ്രഹാരയിൽ...

രൂപന അഗ്രഹാരയിൽ വെള്ളക്കെട്ട്; ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വൻ ഗതാഗതക്കുരുക്ക്

text_fields
bookmark_border
Traffic jam,
cancel

ബംഗളൂരു: കഴിഞ്ഞദിവസം നഗരത്തിൽ പെയ്ത കനത്ത മഴയിൽ ഹൊസൂർ റോഡിൽ മടിവാള രൂപന അഗ്രഹാരയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വൻ ഗതാഗതക്കുരുക്ക്. മേൽപാലത്തിൽ കിലോമീറ്ററുകളോളം നീണ്ട വാഹന നിരയുടെ ദൃശ്യങ്ങൾ പലരും സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വൈകീട്ട് പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ മേൽപാലത്തിലൂടെ ഇലക്ട്രോണിക് സിറ്റി ഭാഗത്തുനിന്ന് വരുകയായിരുന്ന വാഹനങ്ങൾ മടിവാളയിലേക്ക് നീങ്ങാനാവാതെ ഗതാഗതക്കുരുക്കിൽപ്പെട്ടു. എതിർ ദിശയിൽ വാഹനഗതാഗതം തടസ്സമില്ലാതെ തുടരുകയുംചെയ്തു. മണിക്കൂറുകളോളം വാഹനങ്ങൾ മേൽപാലത്തിൽ നിർത്തിയിടേണ്ടി വന്നതായി യാത്രക്കാരിലൊരാൾ എക്സിൽ കുറിച്ചു. രണ്ടു കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടര മണിക്കൂർ വേണ്ടിവന്നതായി ഒരാൾ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ആംബുലൻസ് കടന്നുവന്നാൽ രോഗി രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് മറ്റൊരാൾ അഭിപ്രായം പങ്കുവെച്ചു.

സമാനമായ ഗതാഗതക്കുരുക്ക് നഗരത്തിലെ മറ്റു പല റോഡുകളിലുമുണ്ടായിരുന്നു. യെലഹങ്ക, ഹെന്നൂർ, ഹൊരമാവ്, അഗാര തുടങ്ങിയയിടങ്ങളിലും വെള്ളക്കെട്ടുമൂലം രൂക്ഷ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsTraffic JamWater logging
News Summary - Water Logging-traffic jam on Electronic City flyover
Next Story