മൂന്നുപേരെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
text_fieldsരത്നാകർ
മംഗളൂരു: ചിക്കമഗളൂരു ഖണ്ഡ്യ ഹോബ്ലി മഗാലു ഗ്രാമത്തിൽ യുവാവ് തന്റെ കുടുംബത്തിലെ നാല് പേർക്കുനേരെ വെടിയുതിർക്കുകയും മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് പ്രതി ആത്മഹത്യ ചെയ്തു. കടബാഗരെയിലെ സ്കൂളിൽ വാഹന ഡ്രൈവറായ കെ. രത്നാകരയാണ് (34) അക്രമിയെന്ന് പൊലീസ് പറഞ്ഞു. രത്നാകരയുടെ മകൾ മൗല്യ (ആറ്), ഭാര്യാ മാതാവ് ജ്യോതി (50), സഹോദരഭാര്യ നാദിനി സിന്ധു (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
കാലിൽ വെടികൊണ്ട് പരിക്കേറ്റ നാദിനിയുടെ ഭർത്താവിനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതിനുമുമ്പ് കുടുംബം തന്നെ വഞ്ചിച്ചുവെന്നും ഭാര്യ രണ്ടുവർഷം മുമ്പ് ഉപേക്ഷിച്ചുവെന്നും അവകാശപ്പെടുന്ന വിഡിയോ രത്നാകർ റെക്കോഡുചെയ്തതായി പൊലീസ് പറഞ്ഞു. അക്രമം നടത്തിയശേഷം വിജനസ്ഥലത്ത് പോയി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവത്രെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.