‘സൂഫിയും സുജാതയും’ എെൻറ ആദ്യ മലയാള സിനിമ -അദിതി റാവു
text_fields2006ൽ മമ്മൂട്ടി-രഞ്ജിത്ത് സിനിമയായ ‘പ്രജാപതി’യിലൂടെയാണ് അദിതി റാവു ഹൈദരി കേരളത്തിലേക്ക് അതിഥിയായി എത്തുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യ സിനിമയായി മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇടം നേടിയ ‘സൂഫിയും സുജാതയും’ 14 കൊല്ലത്തിനുശേഷമുള്ള തെൻറ തിരിച്ചുവരവായി വിേശഷിപ്പിക്കുന്നവരോട് അദിതിക്ക് പറയാനുള്ളത് ഇത്രമാത്രം- ‘എെൻറ ആദ്യ മലയാള സിനിമ ‘സൂഫിയും സുജാതയും’ ആണ്.
കാരണം‘പ്രജാപതി’ ഞാൻ ‘അഭിനയിച്ച’ ചിത്രമല്ല. അത് മമ്മൂട്ടി സാറിെൻറ ചിത്രമാണ്. എനിക്ക് 10 മിനിറ്റ് സ്ക്രീൻ പ്രസൻസ് പോലും അതിലുണ്ടായിട്ടില്ല. ഒരു നർത്തകി മാത്രമായിട്ടാണ് അതിെൻറ ഭാഗമായത്. അതു കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ നടിയായത്. അങ്ങിനെ നോക്കുേമ്പാൾ ‘സൂഫിയും സുജാതയും’ ആണ് എെൻറ ആദ്യ മലയാള സിനിമ. അതുകൊണ്ടുതന്നെ ഇതൊരു തിരിച്ചുവരവുമല്ല.’ അദിതി ‘മാധ്യമം’ ഓൺലൈനുമായി സംസാരിക്കുന്നു-
? മലയാളത്തിലേക്ക് ഇതിനുമുമ്പും ക്ഷണങ്ങൾ വന്നിട്ടുണ്ടാകുമല്ലോ. ‘സുജാത’യെ തെരഞ്ഞെടുക്കാൻ എന്ത് ഘടകമാണ് പ്രേരിപ്പിച്ചത്
നിഷ്കളങ്കയും നിർഭയയും ആരും ഇഷ്ടപ്പെട്ടു പോകുന്നവളുമാണ് സുജാത എന്നതുതന്നെ. അവളിൽ ഞാൻ ഇഷ്ടപ്പെട്ട കാര്യങ്ങൾ സ്നേഹത്തിലെ സത്യസന്ധതയും ധൈര്യവുമാണ്. അവളുടെ അകവും പുറവും സുന്ദരമാണ്. എന്നെ പോലെ തന്നെ നൃത്തവും സംഗീതവുമെല്ലാം ഇഷ്ടപ്പെടുന്നവളുമാണ്. എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ച, എനിക്ക് ഒരുപാട് പ്രചോദനങ്ങൾ നൽകിയ കഥാപാത്രമാണ് സുജാത. ആ കഥാപാത്രത്തെ ഉൾക്കൊണ്ടത് കൊണ്ട് എെൻറ മനസ്സിന് അൽപം കൂടി തുറന്ന സമീപനം വന്നിട്ടുണ്ട്.
ലാളിത്യം, നിഷ്കളങ്കത, ധൈര്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് സുജാത എനിക്ക് ഏെറ അറിവ് പകർന്നുതന്നു. കഥക് നർത്തകിയാണ് സുജാത. അവൾ സംസാരശേഷിയില്ലാത്ത പെൺകുട്ടിയാണ്. ഞാനിതുവരെ ചെയ്യാത്ത കഥാപാത്രം എന്ന പ്രത്യേകത കൂടി അതിനുണ്ട്. പിന്നെ പ്രണയകഥകൾ എനിക്ക് വളരെ ഇഷ്ടമാണെന്നതും സുജാതയെ സ്വീകരിക്കാൻ കാരണമായി.
? സുജാത സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്നു, പക്ഷേ അവൾക്ക് സംസാരിക്കാനാകില്ല. അഭിനയത്തിൽ നേരിട്ട െവല്ലുവിളി എന്തായിരുന്നു
ആ നിശബ്ദത, ആശയവിനിമയത്തിന് ഒരു ഭാഷയില്ലാത്തത് ഞാൻ ഏറെ ആസ്വദിച്ചു. എനിക്ക് ഒട്ടും പിടിതരാത്ത ഭാഷയാണ് മലയാളം. എങ്കിലും അത് എെൻറ അഭിനയത്തെ ബാധിക്കുമെന്ന പേടിയൊന്നുമില്ലായിരുന്നു. പക്ഷേ, ഒരു വാക്കുപോലും ഉപയോഗിക്കാതെ സംവദിക്കുന്നതിന് മറ്റൊരു സൗന്ദര്യമുണ്ട്. ഒരാളുമായി സംസാരിക്കുേമ്പാൾ, ഒരു ഭാഷയുണ്ടെങ്കിൽ നമ്മൾ അതിന് പിന്നിലൊളിക്കും.
എതിരെ നിൽക്കുന്ന ആളെ നോക്കുകയില്ല. പക്ഷേ, സംസാരിക്കാൻ ഭാഷയില്ലെങ്കിൽ നമ്മൾ എതിരെ നിൽക്കുന്നയാളുടെ കണ്ണുകളിൽ തന്നെ നോക്കും. അപ്പോൾ നമ്മൾ എന്താണ് ചിന്തിക്കുന്നത്, അനുഭവിക്കുന്നത് എന്നൊക്കെ കൃത്യമായി അവർ മനസ്സിലാക്കും. ആ നിഷ്കളങ്കത വളരെ സുന്ദരമാണ്. ആ നിഷ്കളങ്കമായ, സത്യസന്ധമായ സ്നേഹത്തിെൻറ പ്രതിനിധിയാണ് എന്നെ സംബന്ധിച്ച് സുജാത.
ഒരാളെ നമ്മുടെ കണ്ണിലേക്ക് നോക്കാൻ അനുവദിക്കുന്നത് നമ്മുടെ ആത്മാവിലേക്ക് നോക്കാൻ അനുവദിക്കുന്നതിന് തുല്യമാണ്. അപ്പോൾ നമ്മൾ ലോകത്തിലെ ഏറ്റവും ധൈര്യമുള്ള വ്യക്തിയായി മാറും. സംഭാഷണങ്ങളെ ആശ്രയിക്കാതെ കണ്ണുകളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് ഈ സിനിമയിൽ ഞാൻ സംസാരിക്കുന്നത്. അത് ശരിക്കും വെല്ലുവിളിയായിരുന്നു.
മറ്റൊരു വെല്ലുവിളി രണ്ട് കാലഘട്ടത്തിലെ മാറ്റം അനുഭവിപ്പിക്കലായിരുന്നു. 21ഉം 32ഉം വയസ്സുള്ള സുജാതയെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ആകാരത്തിൽ വലിയ മാറ്റം ഉണ്ടാകില്ലെങ്കിലും വികാരങ്ങളിലെ, ഭാവങ്ങളിലെ മാറ്റങ്ങൾ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത് വെല്ലുവിളിയായിരുന്നു. സംഭാഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും.
? ആ വെല്ലുവിളി ഏറ്റെടുക്കാൻ എന്തൊക്കെ തയാറെടുപ്പുകൾ നടത്തി
ആംഗ്യഭാഷ പഠിച്ചിരുന്നു. അത് എന്നെ പഠിപ്പിക്കാൻ ഒരു അധ്യാപികയെ സിനിമയുടെ നിർമാതാക്കൾ മുംബൈയിലേക്ക് അയച്ചു. 10 ദിവസം ഞാൻ അത് പഠിച്ചു. പക്ഷേ, അത്രയും ദിവസം കൊണ്ട് പഠിക്കാവുന്ന ഒന്നല്ല ആംഗ്യഭാഷ. അതുകൊണ്ട് എെൻറ സംശയങ്ങൾ തീർക്കാൻ അധ്യാപിക ഏല്ലാ ദിവസവും സെറ്റിൽ ഉണ്ടായിരുന്നു.
ആംഗ്യഭാഷ പഠിക്കാമെങ്കിലും സംസാരിക്കാൻ കഴിയാത്ത ഒരാളുടെ വികാരങ്ങളും മനോഭാവവുമൊന്നും നമുക്ക് പഠിക്കാൻ കഴിയില്ല. അത് സ്വയം ഫീൽ ചെയ്ത്, ആ ഫീൽ അഭിനയത്തിൽ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിരുന്നു. സുജാത ഒരു കഥക് നർത്തകിയാണ്. അത് പ്രേക്ഷകർക്ക് അനുഭവപ്പെടണമെങ്കിൽ ഒരു നർത്തകി തന്നെ ആ വേഷം ചെയ്യണം. ഭരതനാട്യമാണ് ഞാൻ പഠിച്ചത്. അതൂകൊണ്ട് കഥക് പരിശീലിച്ചിട്ടാണ് സുജാതയായത്.
? അമ്മ വിദ്യറാവു ഹിന്ദുസ്ഥാനി സംഗീതജ്ഞ. അദിതിയുടെ സിനിമകളെല്ലാം മനോഹര സംഗീതത്താൽ സമ്പന്നവും. ജീവിതവും സിനിമയും സംഗീതമയമാണല്ലോ
അതൊരു വലിയ ഭാഗ്യം. സംഗീതവും നൃത്തവുമെല്ലാം ചെറുപ്പം മുതൽ എനിക്കൊപ്പമുണ്ട്. അമ്മ രാവിലെ സാധകം ചെയ്യുേമ്പാൾ ഞാൻ നൃത്തച്ചുവടുകൾ അഭ്യസിക്കുന്നത് പണ്ടുമുതലേ വീട്ടിലെ നിത്യരംഗമാണ്. ‘സൂഫിയും സുജാതയും’ നല്ല പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണ്. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ പറ്റാത്ത പല വികാരങ്ങളും പാട്ടിലൂടെ പ്രകടിപ്പിക്കാൻ കഴിയുമെന്നതാണ് അതിന് കാരണം.
ഇന്ത്യൻ സിനിമകളുടെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നതിൽ പാട്ടുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എെൻറ സിനിമകൾ ചെയ്ത മിക്ക സംവിധായകരും സംഗീതത്തെ കഥാഗതിയെ തടസ്സപ്പെടുത്തുന്ന വിധത്തിൽ ഉപയോഗിച്ചിട്ടേയില്ല, മനോഹരമാക്കിയിട്ടേയുള്ളു. ഒട്ടേറെ അനുഭൂതികളും വികാരങ്ങളും അനുഭവിപ്പിക്കേണ്ട സിനിമയാണ് ‘സൂഫിയും സുജാതയും’. അത് വിജയിപ്പിക്കുന്നതിൽ പാട്ടുകൾ നിർണായക പങ്ക് വഹിച്ചിട്ടുമുണ്ട്.
? പാട്ടുകാരി എന്ന നിലയിലും അദിതി ശ്രദ്ധിക്കപ്പെടുന്നുണ്ടല്ലോ. എ.ആർ. റഹ്മാെൻറ ഷോയിൽ വരെ പാടി
അത് മറ്റൊരു ഭാഗ്യം. മണിരത്നം സാറിെൻറ ‘കാട്ര് വെളിയിടൈ’യിലെ ‘വാൻ വരുവാൻ’ ചില ടി.വി ചാറ്റ് ഷോകളിൽ പാടുന്നത് കണ്ടിട്ടാണ് റഹ്മാൻ സാർ ഐ.ഐ.എഫ്.എ ഷോയിലേക്ക് വിളിക്കുന്നത്. ശരിക്കും അത്ഭുതവും സന്തോഷവുമൊക്കെയായിരുന്നു അത്. ‘ജയിൽ’ എന്ന സിനിമക്കുവേണ്ടി ജി.വി. പ്രകാശിെൻറ പാട്ടുപാടാൻ പിന്നീട് അവസരം ലഭിച്ചു. അതും ധനുഷിെൻറ കൂടെ.
അത് ഞാൻ തന്നെ പാടണമെന്ന് ജി.വി. വാശി പിടിച്ചത് ഏറെ സന്തോഷം നൽകി. കഴിഞ്ഞ വർഷം മാർച്ചിലാണ് ആ പാട്ടിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. പിന്നീട് അത് മറന്നുകാണുമെന്ന് കരുതി. പക്ഷേ, ഡിസംബറിൽ അത് പാടാൻ വിളിച്ചപ്പോൾ അത്ഭുതം തോന്നി. പാട്ടുകാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടതിൽ അഭിമാനവും.
? ബോളിവുഡിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്താണ് ‘സൂഫിയും സുജാതയും’ തന്ന അനുഭവം
നല്ല ഒരു ടീമിെൻറ ഭാഗമാകാൻ അവസരം കിട്ടി. ഷാനവാസ് വർഷങ്ങളോളം പ്രയത്നിച്ച് ആവിഷ്കരിച്ച സിനിമയാണിത്. അതിനോടുള്ള അദ്ദേഹത്തിെൻറ സമർപ്പണം അത്ഭുതപ്പെടുത്തുന്നതാണ്. വിജയ് ബാബു എന്ന നിർമാതാവിെൻറ സിനിമയോടുള്ള അഭിനിവേശവും അത്ഭുതപ്പെടുത്തി. ജയസൂര്യ എന്ന മികച്ച നടനോടൊപ്പം അഭിനയിക്കാനായത് മികച്ച അനുഭവമായിരുന്നു. അനുഭവപരിചയമുള്ള നടീനടന്മാരുമായി പ്രവർത്തിക്കുമ്പോൾ അഭിനയത്തിെൻറ സൂക്ഷ്മവശങ്ങൾ മനസിലാക്കാൻ നമുക്ക് കഴിയും.
‘സുജാത’യെ ചുറ്റിപ്പറ്റി നിൽക്കുന്ന സിനിമയിൽ ജയസൂര്യ അഭിനയിക്കാൻ തയാറായത് തന്നെ അദ്ദേഹത്തിെൻറ സിനിമയോടുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ്. പിന്നെ മലയാളത്തിലേത് മാത്രമല്ല, എേൻറയും ഒരു സിനിമ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നു എന്നതും വ്യത്യസ്തമായ അനുഭവമാണ്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.