ലോക്ഡൗണിലായ ബോളിവുഡ്
text_fields‘83
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ആദ്യമായി മുത്തമിട്ട 1983ലെ ഇതിഹാസവിജയം പ ്രേമയമാക്കിയ സ്പോർട്സ് ബയോപിക് ഇക്കഴിഞ്ഞ ഏപ്രിൽ 10ന് തിയറ്ററുകളെ സ്റ്റേഡിയങ്ങ ളാക്കേണ്ടതായിരുന്നു. ‘റിയൽ ലൈഫ് സൂപ്പർസ്റ്റാർ’ ദമ്പതിമാരായ രൺവീർ കപൂറും ദീപിക പദുകോണും അണിനിരക്കുന്ന ത്രില്ലർ ചിത്രം.
ലോക്ഡൗണിൽ കുടുങ്ങി റിലീസിങ് അനന്തമായി നീണ്ട ‘83’ എന്ന ആ ചിത്രത്തിെൻറ സംവിധായകൻ കബീർ സിങ് പറയുന്നു; ‘ആ സിനിമ ലോകത്തെ കാണിക ്കാൻ വെമ്പിനിൽക്കുകയാണ് ഞങ്ങൾ. എന്നാൽ, അതേക്കാൾ വലിയ കാര്യങ്ങൾ വന്നു. ഭൂഗോളം മുഴു വൻ നിശ്ചലമായ അവസ്ഥയിൽ ഒരു സിനിമക്ക് കുറഞ്ഞ പ്രാധാന്യമേയുള്ളൂ’.
സൂര്യവൻഷി
സംവിധായകൻ രോഹിത് ഷട്ടിയുടെ പൊലീസ് യൂനിവേഴ്സ് പരമ്പരയിലെ നാലാമത്തെ ബിഗ് ബജറ്റ് ചിത്രം സൂര്യവൻഷിയും പെട്ടിയിൽതന്നെ. മാർച്ച് 24ന് വേൾഡ് വൈഡ് റിലീസ് പ്രതീക്ഷിച്ച ചിത് രം കോടികൾ വാരുമെന്നായിരുന്നു പ്രതീക്ഷ. ടൈറ്റിൽ കഥാപാത്രമായി അക്ഷയ്കുമാറും നായിക ക ത്രീന കൈഫും.
പരമ്പരയിലെ മുൻചിത്രങ്ങളായ സിംഹം, സിംബ എന്നിവയിലെ നായകരായ അജയ് ദേവ്ഗണും രൺവീർ സിങ്ങും അതേ റോളുകളിൽതന്നെ പ്രത്യക്ഷപ്പെടുന്ന ചിത്രം. കൂടാതെ, ഗുൽഷൻ ഗ്രോവർ, അഭിമന്യു സിങ്, നിഹാരിക റൈസാദ, ജാക്കി ഷ്റോഫ് തുടങ്ങി വമ്പൻ താരനിരയും. മാർച്ച് രണ്ടിന് ഇറക്കിയ സൂര്യവൻഷി ട്രെയിലർ ഇതിനകം ഏഴരക്കോടി പേർ കണ്ടുവെന്ന് അണിയറക്കാർക്ക് ആശ്വസിക്കാം.
ആഗോള റിലീസിങ്ങും താളംതെറ്റും
കഴിഞ്ഞ രണ്ടുവർഷത്തിൽ 85,0,900 കോടി രൂപയുടെ നെറ്റ് കലക്ഷൻ ഏപ്രിൽ -ജൂൺ ൈത്രമാസത്തിൽ ബോളിവുഡ് നേടിയിരുന്നുവെന്ന് വാണിജ്യ വിദഗ്ധൻ അതുൽ മോഹൻ പറയുന്നു. യു.എ.ഇ, യു.എസ്, യു.കെ, ആസ്ട്രേലിയ, ഫിജി എന്നീ രാജ്യങ്ങളിലെ റിലീസിങ്ങിലൂടെ ഒരുസിനിമയുടെ ആകെ ബോക്സ് ഓഫിസ് കളക്ഷനിെൻറ 30 മുതൽ 40 ശതമാനം വരെ തുക ലഭിക്കുന്നുണ്ട്. കോവിഡ് തകർത്തത് ഇതെല്ലാമാണ്. കോവിഡ് ഭീതി ഒഴിയുന്നതോടെ ചിത്രങ്ങൾ റിലീസ് ചെയ്ത് തുക തിരിച്ചുപിടിക്കാമെന്നത് മറ്റൊരുപാട് കാര്യങ്ങളെ ആശ്രയിച്ചാകും എന്നത് പേടിസ്വപ്നമായി സിനിമക്കാരിലുണ്ട്. സാമ്പത്തികാവസ്ഥ, വർഷത്തിൽ അവശേഷിക്കുന്ന റിലീസിങ് വെള്ളിയാഴ്ചകൾ, എല്ലാറ്റിനുമുപരി കാശ് ചെലവിട്ട് സിനിമക്ക് പോകണോയെന്ന പ്രേക്ഷകെൻറ മനഃസ്ഥിതി... ഇവയെല്ലാം ഘടകമാണ്.
താരങ്ങൾക്ക് പെടാപ്പാട്
അതേസമയം, ഷൂട്ടിങ്ങിനു പോയി മലയാള നടൻ പൃഥ്വിരാജും സംഘവും ജോർഡനിൽ പെട്ടുപോയപ്പോൾ അവസാന നിമിഷം യാത്ര റദ്ദാക്കിയ ആശ്വാസത്തിൽ കഴിയുകയാണ് കങ്കണ റനൗട്ടും ദീപിക പദുകോണും. ആടുജീവിതത്തിെൻറ ഷൂട്ടിങ്ങിനായി ജോർഡനിൽ എത്തി കുടുങ്ങിയതാണ് സംവിധായകൻ െബ്ലസി അടങ്ങുന്ന 58 അംഗ സംഘം.
തലൈവിയുടെ ഷൂട്ടിങ്ങിനായി 45 ദിവസം തമിഴ്നാട്ടിൽ കഴിയാനിരിക്കെയാണ് കങ്കണ റനൗട്ടിന് തിരിച്ച് മുംബൈക്ക് മടങ്ങേണ്ടിവന്നത്. ഷൂട്ടിങ്ങിന് ആൾക്കൂട്ടം വരുന്നതിന് അനുമതി ലഭിച്ചില്ല അവിടെ. പുതിയ ചിത്രത്തിെൻറ ഷൂട്ടിങ്ങിനായി ശ്രീലങ്കക്ക് പറക്കുന്നതിെൻറ തൊട്ടുമുമ്പാണ് ലോക്ഡൗണിനെ തുടർന്ന് ദീപിക പദുകോൺ യാത്ര റദ്ദാക്കിയത്.
വടിയെടുത്ത് ഫറാ ഖാൻ
ലോക്ഡൗൺ കാലത്ത് വീട്ടുപണികൾ ചെയ്തും പാത്രം കഴുകിയും അടുക്കിപ്പെറുക്കിയും കഴിയുന്നതിെൻറ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ച് ആരാധകശ്രദ്ധ പിടിച്ചുവെക്കാൻ പാടുപെടുകയാണ് പ്രമുഖ അഭിനേതാക്കൾ. കത്രീന കൈഫും ദീപിക പദുകോണും വീടുപണി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ ആലിയ ഭട്ടും ഋത്വിക് റോഷനും ലോക്ഡൗൺ പഠന കാലമാക്കി.
എന്നാൽ, തങ്ങളുടെ വർക്കൗട്ട് വിഡിയോകൾ അമിതമായി താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ കുത്തിനിറച്ചപ്പോൾ സംവിധായക ഫറാ ഖാൻ വടിയെടുത്തു. ‘ഇത്രയും പ്രതിസന്ധി നിറഞ്ഞ കാലത്ത് ഇനിയും നിങ്ങൾ വർക്കൗട്ട് വിഡിയോകൾ ഇറക്കിയാൽ എെൻറ പ്രമുഖ സുഹൃത്തുക്കളെ അൺഫോളോ ചെയ്യും’- അവർ കുറിച്ചു. l
വരുമാന നഷ്ടം 1300 കോടി
ഇത് രണ്ട് ബിഗ് ബജറ്റ് സിനിമകളുടെ കഥയാണെങ്കിൽ ഇത്തരം 10 ബോളിവുഡ് സിനിമകൾകൂടി ഇനിയെന്നിറങ്ങും എന്ന അനിശ്ചിതത്വത്തിലാണ്. സൽമാൻ ഖാൻ നായകനായ രാധേ-യുവർ മോസ്റ്റ് വാണ്ടഡ് ഭായ്, അക്ഷയ് കുമാറിെൻറ ലക്ഷ്മി ബോംബ്, അമിതാഭ് ബച്ചൻ-ആയുഷ്മാൻ ഖുരാന ചിത്രം ഗുലാബോ സിതാബോ, കങ്കണ റനൗട്ടിെൻറ തലൈവി, യാഷ് രാജ് ചിത്രം ബണ്ടി ഔർ ബാബ്ലി 2 എന്നിങ്ങനെ ആ നിര നീളുന്നു. സാമ്പത്തിക മാന്ദ്യം പിടിമുറുക്കുെമന്ന് സൂചനകൾ ഉയർന്നതോടെ ലോകത്തെ ഏറ്റവും വലിയ വിനോദവ്യവസായ മേഖലയായ ബോളിവുഡ് ഭീതിയിലാണ്.
1300 കോടി രൂപയുടെ വരുമാനനഷ്ടം സിനിമ മേഖലയെ കാത്തിരിക്കുന്നു. മാർച്ച്, ഏപ്രിൽ, േമയ് മാസങ്ങളിൽ റിലീസ് ചെയ്യേണ്ട 12 ബിഗ്ബജറ്റ് സിനിമകളുടെ പ്രതീക്ഷിത ആഭ്യന്തര കലക്ഷൻ തുകയാണിത്. സ്കൂൾ, കോളജ് അവധിക്കാലം, ഈദുൽ ഫിത്ർ എന്നിവയെല്ലാം മുൻകണ്ടാണ് ഇത്രയും സിനിമകൾ റിലീസിങ്ങിനായി കാത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.