Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 8:19 AM GMT Updated On
date_range 13 Dec 2017 10:59 AM GMTകത്രികക്ക് മുകളിൽ ഇന്ത്യൻ സിനിമകൾ കലഹിക്കുന്നു; ഭരണകൂടത്തോട്
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാറും സെൻസർബോർഡും കലാകാരനെയും അവെൻറ ചിന്തകളെയും അടിച്ചമർത്താൻ ശ്രമിക്കുേന്താറും അനീതിക്കെതിരായ കലഹവുമായി ഉയിർത്തെഴുന്നേൽക്കുകയാണ് ഇന്ത്യൻ സിനിമ. സനൽകുമാർ ശശിധരെൻറ എസ്. ദുർഗയെയും രവി ജാദവിെൻറ ന്യൂഡിനെയും പെട്ടിക്കുള്ളിലാക്കി ആശ്വാസം കൊണ്ടവർക്കു നേരെ തീവ്രമായ രാഷ്ട്രീയം പറയുകയാണ് 22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ സിനിമകൾ. ന്യൂട്ടണും വില്ലേജ് റോക്ക് സ്റ്റാറും കറുത്ത ജൂതനും ബ്ലാക്ക് വിൻറുമൊക്കെ തിരശ്ശീലയെ ചൂടുപിടിപ്പിക്കുമ്പോൾ, കണ്ണു തുറക്കാം മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെടുന്ന ഈ ‘സമാന്തര സിനിമാക്കാരുടെ’ ഫ്രെയിമുകൾക്കു മുന്നിൽ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുേമ്പാഴും ഇവിടെ കൊടികുത്തിവാഴുന്ന ജനാധിപത്യവിരുദ്ധതയും ആദിവാസികളോട് ഭരണകൂടം കാണിക്കുന്ന നെറികേടുകളുമാണ് സുവർണ ചകോരത്തിനായി മത്സരംഗത്തുള്ള അമിത് വി മസൂർക്കറിെൻറ ‘ന്യൂട്ടൻ’ തുറന്നുകാണിക്കുന്നത്. നമ്മുടെ ജനാധിപത്യം ചിലയിടങ്ങളിൽ പ്രവർത്തിക്കുമ്പോഴും മറ്റിടങ്ങളിൽ നിശബ്ദമാണെന്ന് ന്യൂട്ടൻ പറയുന്നു. മാവോവാദി ഭീഷണിയുടെ മറവിൽ സർക്കാറിെൻറ ഒത്താശയോടെ പട്ടാളം ഛത്തിസ്ഗഢിലെ ആദിവാസി ഊരുകളിൽ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങളെ തീവ്രമായും കറുത്ത ഹാസ്യത്തിലൂടെയും തുറന്നുകാട്ടുകയാണ് 2018ലെ ഇന്ത്യയുടെ ഓസ്കർ നോമിനേഷൻ കൂടിയായ ‘ന്യൂട്ടൻ’.
കേന്ദ്ര സർക്കാറിെൻറ ഡിജിറ്റൽ ഇന്ത്യ അവകാശവാദങ്ങളെ പൊളിച്ചടുക്കുകയാണ് ‘വില്ലേജ് റോക്ക് സ്റ്റാറും’ ‘ബ്ലാക്ക് വിൻഡും’. നഗരത്തിെൻറ വളർച്ച ഒരിക്കലും ഗ്രാമീണജനതയുടെ ഉന്നമനം ആകുന്നില്ലെന്നും 21ാം നൂറ്റാണ്ടിലും രാജ്യത്തെ ഗ്രാമീണ പെൺകൊടികൾക്ക് മുഖ്യധാരയിലെത്താൻ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുമാണ് റിമ ദാസിെൻറ വലിയ കാര്യങ്ങൾ പറയുന്ന ഈ ‘കൊച്ചുസിനിമ’. അസമിലെ തെൻറ ഗ്രാമത്തിെൻറ കഥ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന എണ്ണമറ്റ ഗ്രാമങ്ങളുടെയും അതിജീവന പോരാട്ടത്തിെൻറയും കഥ കൂടിയാണെന്ന് സംവിധായിക.മണ്ണിനും ജലത്തിനും വായുവിനും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി അലയേണ്ടിവരുന്ന ഗ്രാമീണ ജനതയുടെ വരണ്ടുണങ്ങിയ ജീവിതമാണ് നിള മാധബ് പാണ്ഡയുടെ ‘ബ്ലാക്ക് വിൻഡ്’. ഫ്രെയിമുകളിൽ വന്ന് നിറയുന്നത് ഒരു കർഷക കുടുംബത്തിെൻറ ദൈന്യതകളും അതിജീവനത്തിനായുള്ള ശ്രമങ്ങളും.
വടക്കു-കിഴക്കൻ ഇന്ത്യയിലെ രാഷ്ട്രീയപ്രശ്നങ്ങളാൽ കലുഷിതമായ വിവിധ പ്രദേശങ്ങളിൽ രണ്ടുവർഷത്തോളമെടുത്ത് ചിത്രീകരിച്ച സഞ്ജിബ് ദെയുടെ സ്മോക്കിങ് ബാരൽസ് ഇന്ത്യൻ നേരവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് കഥകളടങ്ങിയ സിനിമയാണ്. രാജ്യത്തെ പ്രതിരോധത്തിൽ നിർത്തുകയും മനുഷ്യരിൽ അക്രമത്വര വളർത്തുകയും ചെയ്യുന്ന സായുധകലാപം, മയക്കുമരുന്ന് വ്യാപാരം, ആനവേട്ട എന്നീ വിഷയങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇന്ത്യൻ ചരിത്രത്തിൽ ഇടം നേടാതെ പോയ ജൂതന്മാരെക്കുറിച്ചാണ് നടൻ സലീംകുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ പറയുന്നത്. ദലിതനും ജൂതനുമടങ്ങുന്ന കറുത്തവൻ ഇപ്പോഴും അരികുവത്കരിക്കപ്പെടുമ്പോൾ നിറത്തെ ഭരണകൂടം എപ്രകാരം അടയാളപ്പെടുത്തുെന്നന്നും കൂടി സിനിമ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുേമ്പാഴും ഇവിടെ കൊടികുത്തിവാഴുന്ന ജനാധിപത്യവിരുദ്ധതയും ആദിവാസികളോട് ഭരണകൂടം കാണിക്കുന്ന നെറികേടുകളുമാണ് സുവർണ ചകോരത്തിനായി മത്സരംഗത്തുള്ള അമിത് വി മസൂർക്കറിെൻറ ‘ന്യൂട്ടൻ’ തുറന്നുകാണിക്കുന്നത്. നമ്മുടെ ജനാധിപത്യം ചിലയിടങ്ങളിൽ പ്രവർത്തിക്കുമ്പോഴും മറ്റിടങ്ങളിൽ നിശബ്ദമാണെന്ന് ന്യൂട്ടൻ പറയുന്നു. മാവോവാദി ഭീഷണിയുടെ മറവിൽ സർക്കാറിെൻറ ഒത്താശയോടെ പട്ടാളം ഛത്തിസ്ഗഢിലെ ആദിവാസി ഊരുകളിൽ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങളെ തീവ്രമായും കറുത്ത ഹാസ്യത്തിലൂടെയും തുറന്നുകാട്ടുകയാണ് 2018ലെ ഇന്ത്യയുടെ ഓസ്കർ നോമിനേഷൻ കൂടിയായ ‘ന്യൂട്ടൻ’.
കേന്ദ്ര സർക്കാറിെൻറ ഡിജിറ്റൽ ഇന്ത്യ അവകാശവാദങ്ങളെ പൊളിച്ചടുക്കുകയാണ് ‘വില്ലേജ് റോക്ക് സ്റ്റാറും’ ‘ബ്ലാക്ക് വിൻഡും’. നഗരത്തിെൻറ വളർച്ച ഒരിക്കലും ഗ്രാമീണജനതയുടെ ഉന്നമനം ആകുന്നില്ലെന്നും 21ാം നൂറ്റാണ്ടിലും രാജ്യത്തെ ഗ്രാമീണ പെൺകൊടികൾക്ക് മുഖ്യധാരയിലെത്താൻ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുമാണ് റിമ ദാസിെൻറ വലിയ കാര്യങ്ങൾ പറയുന്ന ഈ ‘കൊച്ചുസിനിമ’. അസമിലെ തെൻറ ഗ്രാമത്തിെൻറ കഥ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന എണ്ണമറ്റ ഗ്രാമങ്ങളുടെയും അതിജീവന പോരാട്ടത്തിെൻറയും കഥ കൂടിയാണെന്ന് സംവിധായിക.മണ്ണിനും ജലത്തിനും വായുവിനും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനുമായി അലയേണ്ടിവരുന്ന ഗ്രാമീണ ജനതയുടെ വരണ്ടുണങ്ങിയ ജീവിതമാണ് നിള മാധബ് പാണ്ഡയുടെ ‘ബ്ലാക്ക് വിൻഡ്’. ഫ്രെയിമുകളിൽ വന്ന് നിറയുന്നത് ഒരു കർഷക കുടുംബത്തിെൻറ ദൈന്യതകളും അതിജീവനത്തിനായുള്ള ശ്രമങ്ങളും.
വടക്കു-കിഴക്കൻ ഇന്ത്യയിലെ രാഷ്ട്രീയപ്രശ്നങ്ങളാൽ കലുഷിതമായ വിവിധ പ്രദേശങ്ങളിൽ രണ്ടുവർഷത്തോളമെടുത്ത് ചിത്രീകരിച്ച സഞ്ജിബ് ദെയുടെ സ്മോക്കിങ് ബാരൽസ് ഇന്ത്യൻ നേരവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് കഥകളടങ്ങിയ സിനിമയാണ്. രാജ്യത്തെ പ്രതിരോധത്തിൽ നിർത്തുകയും മനുഷ്യരിൽ അക്രമത്വര വളർത്തുകയും ചെയ്യുന്ന സായുധകലാപം, മയക്കുമരുന്ന് വ്യാപാരം, ആനവേട്ട എന്നീ വിഷയങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഇന്ത്യൻ ചരിത്രത്തിൽ ഇടം നേടാതെ പോയ ജൂതന്മാരെക്കുറിച്ചാണ് നടൻ സലീംകുമാർ സംവിധാനം ചെയ്ത കറുത്ത ജൂതൻ പറയുന്നത്. ദലിതനും ജൂതനുമടങ്ങുന്ന കറുത്തവൻ ഇപ്പോഴും അരികുവത്കരിക്കപ്പെടുമ്പോൾ നിറത്തെ ഭരണകൂടം എപ്രകാരം അടയാളപ്പെടുത്തുെന്നന്നും കൂടി സിനിമ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story