കോടതിയിൽ ദിലീപ് പാസ്പോർട്ട് സമർപ്പിച്ചു
text_fieldsഅങ്കമാലി: നടിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥയനുസരിച്ച് നടന്‍ ദിലീപ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിെട്ടത്തി പാസ്പോര്‍ട്ട് ഹാജരാക്കി. ശനിയാഴ്ച വൈകീട്ട് നാലോടെ രഹസ്യമായാണ് ദിലീപ് കോടതിയിലെത്തി മജിസ്ട്രേറ്റ് ലീനാ റിയാസിെൻറ ചേംബറിൽ പാസ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഭിഭാഷകനായ പി. രാമന്‍പിള്ളയുടെ സഹായി അഡ്വ. ഫിലിപ് ടി. വര്‍ഗീസും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈകോടതി സിംഗിൾ ബെഞ്ച് ദിലീപിന് സോപാധിക ജാമ്യം അനുവദിച്ചത്. ഏഴുദിവസത്തിനകം പാസ്പോര്‍ട്ട് അങ്കമാലി കോടതിയില്‍ ഹാജരാക്കണമെന്നതായിരുന്നു ഒരു നിബന്ധന. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും നിഷ്കർഷിച്ചിരുന്നു. ജാമ്യം ലഭിച്ചതുമുതൽ നിരവധി പേരാണ് ദിലീപിനെ കാണാന്‍ വീട്ടിലെത്തുന്നത്.
അതോടെ പുറത്തിറങ്ങാനോ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനോ സാധിക്കാതെവരുകയായിരുന്നു. അതിനിടെയാണ് ഏഴുദിവസത്തിനകം പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ജാമ്യവ്യവസ്ഥ പാലിക്കാന്‍ ദിലീപ് അങ്കമാലി കോടതിയില്‍ എത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.