ഭീഷണി; അനുരാഗ് കശ്യപ് ട്വിറ്ററിനോട് വിടപറഞ്ഞു
text_fieldsമുംബൈ: ‘നിങ്ങൾക്കു സന്തോഷവും വിജയവും ഉണ്ടാവട്ടെ. ട്വിറ്റർ അക്കൗണ്ട് ഇല്ലാതാക്കും മുമ്പുള്ള അവസാന ട്വീറ് റാണിത്. ഭയം കൂടാതെ എെൻറ മനസ്സിലുള്ളതു തുറന്നുപറയാൻ കഴിയാതിരിക്കുന്നതിലും ഭേദം, ഒന്നും പറയാതിരിക്കുകയാണ് . ഗുഡ് ബൈ...’ ഇതുപറഞ്ഞ് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ട്വിറ്ററിനോട് വിടപറഞ്ഞു. ആൾക്കൂട്ടക്കൊലക്കെത ിരെ ചലച്ചിത്ര-സാംസ്കാരിക മേഖലയിലെ പ്രമുഖർ നൽകിയ ഹരജിയിൽ ഒപ്പിട്ടതോടെയാണ് അനുരാഗ് കശ്യപ് ഒരു വിഭാഗത്തിെൻറ നോട്ടപ്പുള്ളിയായത്.
![anurag-kashyap-last-tweet anurag-kashyap-last-tweet](https://www.madhyamam.com/sites/default/files/anurag-kashyap-last-tweet.jpg)
‘മാതാപിതാക്കൾക്ക് നിരന്തരം ഫോൺകാളുകൾ, മകൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി. നിങ്ങൾക്കാണ് ഈ അനുഭവമെങ്കിൽ ആരും ഒന്നും സംസാരിക്കാൻ ഇഷ്ടപ്പെടില്ല. അതിനുപിന്നിലെ കാരണങ്ങളോ യുക്തിയോ ചോദിച്ചിട്ടു കാര്യമില്ല. കൊള്ളക്കാർ ഭരിക്കും, കവർച്ചയായിരിക്കും പുതിയ ജീവിതമാർഗം. ഈ പുതു ഇന്ത്യ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. അഭിനന്ദനങ്ങൾ.’
![anurag-kashyap-tweet1 anurag-kashyap-tweet1](https://www.madhyamam.com/sites/default/files/anurag-kashyap-tweet1_0.jpg)
മോദി സർക്കാറിെൻറ വിമർശകനായിരുന്നു ബോളിവുഡിലെ പ്രശസ്ത സംവിധായകനായ കശ്യപ്. ആൾക്കൂട്ടക്കൊലക്കെതിരെ പ്രതിഷേധിച്ചതിന് പുറമെ കഴിഞ്ഞ ആഴ്ച ജമ്മു-കശ്മീർ വിഭജിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തപ്പോഴും വിമർശിച്ചിരുന്നു. കശ്യപിെൻറ മകളെ ബലാത്സംഗം ചെയ്യുമെന്ന ട്വിറ്റർ സന്ദേശം കഴിഞ്ഞ മേയിലാണ് ലഭിച്ചത്. ചൗകീദാർ രാംസംഘി എന്ന പേരിൽനിന്നായിരുന്നു ഭീഷണി. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.