Begin typing your search above and press return to search.
Posted On
date_range 10 Aug 2020 11:33 AMUpdated On
date_range 10 Aug 2020 11:33 AMകണ്ണീർ ഭൂമിയായ കവളപ്പാറയിലൂടെ...
2019 ആഗസ്റ്റ് 8ന് രാത്രിയിലാണ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ നിലമ്പൂർ പോത്തുകൽ കവളപ്പാറയിലെ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണിനടിയിലായ 59 പേരിൽ 48 പേരുടെ മൃതദേഹങ്ങളാണ് നാട്ടുകാരും സന്നദ്ധപ്രവർത്തകരും അഗ്നിരക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്തത്. പതിനൊന്ന് പേരെ കെണ്ടത്താനായില്ല. ഇവിടെയുളളവർ ഇപ്പോഴും ദുരന്തത്തിെൻറ ഒാർമയിൽ നിന്ന് മോചിതരായിട്ടില്ല. ഉറ്റവരെ തേടി നിരവധി കുടുംബങ്ങളാണ് കണ്ണീർ ഒാർമകളുമായി അവിടെ ജീവിക്കുന്നത്. ദുരന്തം നടന്ന് ഒരു വർഷം പൂർത്തിയായി. ഒാർമചിത്രങ്ങളിലൂടെ യാത്ര...
Next Story