ചൈനീസ് ധനസഹായ വിവാദം: മോദിയെ 'ചൈന ദാസനാ'ക്കി ട്വിറ്റർ കാമ്പയിൻ
text_fieldsന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികളിൽ നിന്ന് ഭീമമായ തുക സംഭാവന സ്വീകരിച്ചുവെന്നത് വിവാദമാകുന്നു. ഇതേതുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ചൈന ദാസൻ' എന്ന് വിശേഷിപ്പിക്കുന്ന ട്വീറ്റുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി.
ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുേമ്പാഴും പ്രധാനമന്ത്രിയുടെ കീഴിലുള്ള പി.എം കെയേഴ്സ് ഫണ്ടിലേക്ക് ചൈനീസ് കമ്പനികൾ കോടികൾ നൽകിയതായാണ് ആരോപണം. ശത്രുത വകവയ്ക്കാതെ മോദിക്ക് ചൈനീസ് പണം ലഭിച്ചത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവായ അഭിഷേക് മനു സിങ്വി ചോദിച്ചു.
''വിവാദ കമ്പനിയായ വാവേയിൽനിന്ന് പ്രധാനമന്ത്രിക്ക് 7 കോടി രൂപ ലഭിച്ചിട്ടുണ്ടോ? വാവേ കമ്പനിക്ക് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി നേരിട്ട് ബന്ധമുണ്ടോ? ചൈനീസ് കമ്പനിയായ ടിക് ടോക് പി.എം കെയേഴ്സ് ഫണ്ടിലേക്ക് 30 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ടോ? 38 ശതമാനം ചൈനീസ് ഉടമസ്ഥതയിലുള്ള പേടിഎം 100 കോടി രൂപ, ഓപ്പോ ഒരുകോടി, ഷവോമി 15 കോടി രൂപ എന്നിങ്ങനെ തുക നൽകിയിട്ടുണ്ടോ?'' മനു സിങ്വി ചോദിച്ചു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന സംഭാവനകൾ വിവാദമായ പി.എം-കെയേർസ് ഫണ്ടിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എത്ര ശതകോടികളാണ് ഇങ്ങനെ വകമാറ്റിയതെന്നും അദ്ദേഹം ആരാഞ്ഞു.
മേയ് 20 വരെ പി.എം-കെയേർസ് ഫണ്ടിന് 9,678 കോടി രൂപ ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനീസ് സൈന്യം നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കുേമ്പാഴും ചൈനീസ് കമ്പനികളിൽനിന്ന് പണം ലഭിച്ചുവെന്നത് ഞെട്ടിക്കുന്നതാണ് -സിങ്വി പറഞ്ഞു.
'പി.എം കെയേഴ്സിെൻറ ഭരണഘടന, പ്രവർത്തന ചട്ടക്കൂടിനെക്കുറിച്ചോ അത് എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്നോ പണം എങ്ങനെ വിനിയോഗിക്കുന്നുവെന്നോ ആർക്കും അറിയില്ല. സി.എ.ജി ഉൾപ്പെടെയുള്ളവയുടെ ഓഡിറ്റിന് പോലും ഈ ഫണ്ട് വിധേയമല്ല. സുതാര്യതയും ഉത്തരവാദിത്തവും ഇല്ലാതെ രഹസ്യ രീതിയിലാണ് പ്രധാനമന്ത്രി ഫണ്ട് പ്രവർത്തിപ്പിക്കുന്നതെന്ന് തോന്നുന്നു' സിങ്വി ആരോപിച്ചു.
ചൈനീസ് കമ്പനികളുടെ സഹായം സ്വീകരിച്ചതിനെ വിമർശിച്ച് നിരവധി പേരാണ് ട്വീറ്റുകൾ പങ്കുവെക്കുന്നത്. 'നരേന്ദ്ര ചൈനിദാസ് മോദി', 'പി.എം കെയേർസ് ഫോർ ചൈന' എന്നീ ഹാഷ് ടാഗുകളിലാണ് ഇവ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.