കോവിഡ്; ആസ്ട്രേലിയയിൽ സംസ്ഥാന അതിർത്തികൾ അടക്കുന്നു
text_fieldsസിഡ്നി: കോവിഡ് റിപ്പോർട്ടുകൾ കൂടികൊണ്ടിരിക്കുന്ന ആസ്ട്രേലിയയിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തികൾ അടക്കാൻ സർക്കാർ തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ വിക്ടോറിയ-ന്യൂ സൗത്ത് വെയ്ൽസ് അതിർത്തിയാണ് അടച്ചത്. ഒരു നൂറ്റാണ്ടിനിടയിൽ ആദ്യമായാണ് ആസ്ട്രേലിയയിൽ ഇത്തരത്തിൽ സംസ്ഥാന അതിർത്തികൾ അടച്ചിടുന്നത്. മുമ്പ് 1919ൽ സ്പാനിഷ് ഫ്ലൂ രാജ്യത്ത് പടർന്നു പിടിച്ചപ്പോൾ സംസ്ഥാനങ്ങൾ കൊട്ടിയടച്ചിരുന്നു.
അതിർത്തികൾ പൂട്ടിയിടുന്നത് ആസ്ട്രേലിയയിലെ സാമ്പത്തിക രംഗത്ത് കനത്ത ആഘാതമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നേരത്തെ, യൂറോപ്പിലും അമേരിക്കയിലും കോവിഡ് രൂക്ഷമായി വ്യാപിച്ചപ്പോൾ തന്നെ ആസ്ട്രേലിയൻ സാമ്പത്തിക രംഗത്തെ മോശമായി ബാധിച്ചിരുന്നു. ഈ വർഷം നടക്കേണ്ട ലോകകപ്പ് ട്വൻറി20 ക്രിക്കറ്റ് മത്സരം മാറ്റിവെക്കുന്നതും ആസ്ട്രേലിയക്ക് തിരിച്ചടിയാണ്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആസ്ട്രേലിയയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം കുറവാണ്. രാജ്യത്ത് ഇതുവരെ 8,500 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എങ്കിലും, സാമൂഹിക അകലം കർശനമായി രാജ്യത്തെ പൊതു ഇടങ്ങളിൽ നടപ്പിലാക്കുന്നുണ്ട്. അതേസമയം, മെൽബണിൽ സമ്പർക്ക വ്യാപന സൂചന ആരോഗ്യപ്രവർത്തകർ നൽകിയതിെൻറ അടിസ്ഥാനത്തിൽ ഭാഗികമായ ലോക്ഡൗണിലേക്ക് നീങ്ങാൻ സർക്കാർ ഉത്തരവിട്ടു. നിയന്ത്രണങ്ങൾ കർശനമാക്കുന്നത് ചിലയിടങ്ങളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.