Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightസാഹോദര്യത്തിന്റെ ആഘോഷം

സാഹോദര്യത്തിന്റെ ആഘോഷം

text_fields
bookmark_border
സാഹോദര്യത്തിന്റെ ആഘോഷം
cancel

റമദാനിലെ വ്രതാനുഷ്ഠാനം ആഗോളതലത്തില്‍  മുസ്‌ലിം സഹോദരങ്ങള്‍ ആചരിച്ചു പോരുന്ന  മഹദ്കർമമാണ്‌. നോമ്പുകൊണ്ട് മനുഷ്യന്‍ ആന്തരികമായി ശുദ്ധീകരിക്കപ്പെടുന്നു. അത് ശരീര സംവിധാനത്തിനെ വൃത്തിയാക്കുന്നതിനൊപ്പം വിചാരങ്ങളെയും ശുദ്ധീകരിക്കുന്നു. സുഭിക്ഷമായി ഭക്ഷണം കഴിച്ചിരുന്നവര്‍ പോലും ദൈവപ്രീതിക്കായി അത് വെടിയുന്നു. സാധാരണ മാസങ്ങളില്‍നിന്ന് വ്യത്യസ്തമായി റമദാനിലെ ഇരവുപകലുകള്‍ വിശ്വാസി കൂടുതല്‍ ഇബാദത്തുകളില്‍ മുഴുകുന്നു. 

അല്ലാഹു  പ്രപഞ്ചത്തിെൻറ സകലതിെൻറയും നാഥന്‍ ആകുന്നു . അതുകൊണ്ടുതന്നെ മനുഷ്യർക്കിടയിലെ ഭേദഭാവങ്ങളെ അവന്‍ ഇഷ്ടപ്പെടുന്നില്ല. അവർക്കിടയില്‍ മതിലുകള്‍ പണിയുന്നവരെ അവന്‍ വെറുക്കുന്നു. ഖുർആന്‍ സൂക്തങ്ങള്‍ അനുസരിച്ച് ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാര്‍ ഭൂമിയില്‍ വന്നുപോയിട്ടുണ്ട്. രാമനും കൃഷ്ണനും ബുദ്ധനും ഉൾപ്പെടെയുള്ളവര്‍ ഒരുപേക്ഷ പ്രവാചകന്മാര്‍ ആയിരുന്നിരിക്കാം. ഈസ, ഹസ്രത്ത്‌ മുഹമ്മദ്‌ തുടങ്ങിയ പ്രവാചകപരമ്പര നമുക്ക് ഒരുപാട് ജ്ഞാനം പകർന്നുതന്നിട്ടുണ്ട്. അവരുടെ വാക്കുകളിലെ വെളിച്ചത്തെ നമുക്ക് സ്വാംശീകരിക്കാന്‍ കഴിയണം. മനുഷ്യരെല്ലാം ഒരേ കുടുംബമാണെന്ന മഹത്തായ ആദർശം തന്നെയാണ് വസുധൈവ കുടുംബകം എന്ന ആശയത്തിലും ഉൾചേ‍ർന്നി ട്ടുള്ളത്. ഇത്തരം വിഷയങ്ങളില്‍ ആലോചനകള്‍ നടത്താനും പരസ്പരം സംവാദങ്ങളില്‍ ഏർപ്പെടാനും റമദാന്‍ പോലുള്ള അവസരങ്ങള്‍ ഉപകരിക്കും.

മനുഷ്യത്വത്തിലേക്ക് അടുപ്പിക്കുന്ന മഹത്കർമമാണ്‌ റമദാനിലെ വ്രതാനുഷ്ഠാനം. ഉള്ളവനും ഇല്ലാത്തവനും പകല്‍ മുഴുവന്‍ പട്ടിണി കിടന്ന് ഐക്യപ്പെടുന്ന സുന്ദരമായ കർമമാണത്. എന്നാല്‍ ഇതിെൻറ സത്തക്കു ചേരാത്ത പ്രവൃത്തികള്‍ ഇക്കാലത്ത് കണ്ടു തുടങ്ങിയിട്ടുണ്ട്. വ്രതം തുടങ്ങുന്നതിനു മുമ്പും നോമ്പ് തുറന്നതിനുശേഷവും ആവശ്യത്തിലധികം ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. അത് തെറ്റാണ്. ഫജ്റിലും ഇഫ്താറിലും ആവശ്യത്തിനു മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. അങ്ങനെയെങ്കിേല, പടച്ചവെൻറ റഹ്മത്തിെൻറ ഗുണം നമുക്കും ലഭിക്കുകയുള്ളൂ. അവനാണ് റഹ്മാനും റഹീമും. എല്ലാ ജീവജാലങ്ങൾക്കും അവൻ കാരുണ്യം പ്രദാനംചെയ്യുന്നു. 

നമസ്കരിക്കാന്‍ നിൽക്കുമ്പോള്‍  തോളോടു തോള്‍ചേർന്ന് നിൽക്കുന്നു. അവിടെ ധനികനും ദരിദ്രനും ഇല്ല. രാജാവും പ്രജയുമില്ല. എല്ലാവരും തുല്യര്‍. വലുപ്പച്ചെറുപ്പങ്ങള്‍ ഇല്ലാതെ നമസ്കരിക്കാന്‍ കഴിയുന്നു. ഈ ഗുണങ്ങള്‍ നമസ്കാരത്തിലേക്കു മാത്രം ചുരുങ്ങിപ്പോകരുത്. തുല്യതയുടെയും സമഭാവനയുടെയും ഈ പാഠങ്ങള്‍ സമൂഹത്തിലേക്ക് കൊണ്ടുവരാന്‍ കഴിയണം. അങ്ങനെ വിഭാഗീയതയുടെ ദുരിതങ്ങള്‍ പേറുന്ന സമൂഹത്തിനെ ഐക്യത്തിലേക്കും നയിക്കാന്‍ കഴിയും. സാമൂഹിക ഐക്യം ജീവിതനിയോഗമായി നമ്മൾ ഏറ്റെടുക്കണം. . 

തയാറാക്കിയത്: അഫ്സൽ റഹ്മാൻ സി.എ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanramadan specialramadan 2018
News Summary - Swami Agnivesh on Ramadan-Ramadan Special
Next Story