സ്കൂട്ടറിൽ മാതാവിനൊപ്പം സഞ്ചരിച്ച വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു
text_fieldsഹയ റഹീം
പെരുമ്പിലാവ്/ചങ്ങരംകുളം: മാതാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച സ്കൂൾ വിദ്യാർഥിനിക്ക് ജീപ്പിടിച്ചുണ്ടായ അപകടത്തിൽ ദാരുണാന്ത്യം.
ഗുരുവായൂർ മമ്മിയൂർ മുസ്ലിം വീട്ടിൽ അബ്ദുൽ റഹീമിെൻറയും സുനീറയുടെയും മകൾ ഹയ റഹീം (10) ആണ് മരിച്ചത്. ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ പാവിട്ടപ്പുറം സെന്ററിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം. പെരുമ്പിലാവ് അൻസാർ സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയായ ഹയ സ്കൂളിൽ നടന്ന ഹിക്മ ടാലന്റ് പരീക്ഷയിൽ പങ്കെടുത്ത് പെരുമ്പടപ്പിലെ മാതാവിെൻറ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
ബാങ്കുകളിൽ പണം എത്തിക്കുന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയുടെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയിൽ വന്ന ജീപ്പ് ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ വിദ്യാർഥിനിയുടെ ദേഹത്തിലൂടെ വാഹനം കയറിയിറങ്ങി.
നാട്ടുകാർ ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മാതാവ് സുനീറക്ക് നിസ്സാര പരിക്കേറ്റു. ഹയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സഹോദരങ്ങൾ: ഹിബ, ഹംദാൻ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.