ഭര്‍ത്താവില്‍നിന്ന് വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി പത്താംനിലയിൽനിന്ന് ചാടി ജീവനൊടുക്കി
text_fieldsബംഗളൂരു: ഭര്‍ത്താവില്‍നിന്ന് വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി അപ്പാര്‍ട്ട്‌മെന്റിന്റെ പത്താംനിലയിൽനിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍ മാനേജരായ ഉപാസന റാവത്ത് (34) ആണ് മരിച്ചത്.
ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉപാസനയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഹാര്‍ രഞ്ജന്‍ റൗത്ത്റെയും എട്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. രണ്ടുവര്‍ഷമായി ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. യുവതിയുടെ ഫ്ലാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസ്.
അതേസമയം, ഭാര്യ തന്നോട് മോശമായി പെരുമാറുന്ന ചില വിഡിയോകള്‍ ഭർത്താവ് ഹാജരാക്കിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്തിനുവേണ്ടിയാണ് ഇതെല്ലാം പകര്‍ത്തിയതെന്ന് ചോദിച്ചപ്പോള്‍ താന്‍ ഭാര്യയില്‍നിന്ന് നേരിടുന്ന ഉപദ്രവം കോടതിയില്‍ തെളിയിക്കാന്‍ വേണ്ടിയാണെന്നായിരുന്നു മറുപടിയെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.