രോഗിയായ ഭാര്യക്ക് വിഷം നൽകി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു
text_fieldsലീലാമ്മ, അപ്പച്ചൻ
കുട്ടനാട്: രോഗിയായ ഭാര്യക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി പഞ്ചായത്ത് പത്താം വാർഡ് തോട്ടുവാത്തല നടുവിലേക്കളം വീട്ടിൽ അപ്പച്ചനാണ് ( പി.ടി. ജോസ് - 80 ) ഭാര്യ ലീലാമ്മക്ക് (75) വിഷം കൊടുത്തശേഷം ജീവനൊടുക്കിയത്.
പള്ളിയിലേക്ക് പോയ അയല്‍വാസികളാണ് അപ്പച്ചനെ വീടിന്റെ മുന്നിലുള്ള മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനകത്ത് പരിശോധിച്ചപ്പോഴാണ് ലീലാമ്മയെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ലീലാമ്മ ദീർഘനാളായി കിടപ്പുരോഗിയാണ്. അപ്പച്ചനും രോഗബാധിതനായി ചികിത്സയിലാരുന്നു. രോഗബാധിതരായതിനെ തുടർന്ന് നാട്ടുകാരുമായി ഇവർ അധികം സമ്പർക്കം പുലർത്തിയിരുന്നില്ല. ആറു മക്കൾ ഉണ്ടെങ്കിലും ഇടക്ക് വന്ന് പോകുന്നതല്ലാതെ ഇവരുമായും അധികം അടുപ്പം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വീട്ടില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.
വാർധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടും അലട്ടിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. നെടുമുടി പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: ജെസൺ, ജാൻസി, ജോസി, ജിനു, ബെൻസൻ, ജയക്കുട്ടി. മരുമക്കൾ: റോയി, ജിമ്മിച്ചൻ, രാജേഷ്, ജോഷി, സീന, ബെന്നി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.