കേശവൻ നറുക്കര ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsദമ്മാം: കേരളത്തിെൻറ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അടക്കം വിവിധ മന്ത്രിമാരോടൊപ്പം സേവനം അനുഷ്ഠിച്ചിട്ടുള്ള നിലമ്പുർ നറുക്കര സ്വദേശി കേശവൻ (73) ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു. ദമ്മാമിലുള്ള മകൻ ശ്രീജിത്തിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഭാര്യ ജയശ്രീക്കൊപ്പം മാസങ്ങൾക്ക് മുമ്പ് സൗദിയിലെത്തിയ അദ്ദേഹത്തെ രണ്ട് ദിവസം മുമ്പ് കടുത്ത ശ്വാസ തടസ്സത്തെ തുടർന്നാണ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാത്രി 9.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കേരള സർക്കാർ അണ്ടർ സെക്രട്ടറിയായി വിരമിച്ച കേശവൻ നിലമ്പുർ സ്വദേശിയാണങ്കിലും ദീർഘകാലമായി തിരുവനന്തപുരം വഴുതക്കാട് ഈശ്വരവിലാസം റോഡിലായിരുന്നു താമസം. സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കേശവെൻറ കാര്യശേഷി ബോധ്യപ്പെട്ട അദ്ദേഹം അഡീഷണൽ സെക്രട്ടറിയായി തന്നോടൊപ്പം കൂട്ടുകയായിരുന്നു. ആര്യാടൻ മുഹമ്മദ് വൈദ്യുത വകുപ്പ് മന്ത്രിയായപ്പോഴും, എം.എം. ഹസൻ നോർക്ക വകുപ്പ് മന്ത്രിയായപ്പോഴും അദ്ദേഹത്തെ കൂടെക്കൂട്ടി.
പ്രവാസികളുടെ ആശാകേന്ദ്രമായ നോർക്കയെ കൃത്യമായി വിഭാവനം ചെയ്യുന്നതിൽ നിസ് തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. സർവിസിലിരുന്നപ്പോഴും തുടർന്നും സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന് വലിയ സുഹൃദ് വലയം ഉണ്ട്. ജഗതി ഈശ്വരവിലാസം റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായിരുന്നു.
ദമ്മാമിൽ സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. മറ്റൊരു മകൻ ശ്രീകേഷ് അമേരിക്കയിലാണ്.
കേശവെൻറ നിര്യാണത്തിൽ ശ്രീജിത്ത് ജോലിചെയ്യുന്ന ഫ്യൂവൽ ലോജസ്റ്റിക് മാനേജ്മെൻറും ജീവനക്കാരും ഐ.ഒ.സി. േഗ്ലാബൽ പ്രസിഡൻറ് മൺസൂർ പള്ളൂരും അനുശോചിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.