ഓവുപാലം നവീകരണത്തിനിടെ മണ്ണിടിഞ്ഞ് പരിക്കേറ്റ സൈറ്റ് എൻജിനീയർ മരിച്ചു
text_fieldsധ്യാനേശരൻ
പത്തിരിപ്പാല: മാങ്കുറുശ്ശിയിൽ റെയിൽവേ ഓവുപാലം നിർമാണത്തിനിടെ മണ്ണിടിഞ്ഞ് സാരമായി പരിക്കേറ്റ് വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൈറ്റ് എൻജിനീയർ മരിച്ചു. ഈറോഡ് കരുക്കുപാളയം മുഗാശിപിടരിയൂർ പരേതനായ തങ്കമുത്തുവിന്റെ മകൻ ധ്യാനേശരൻ (32) ആണ് തിങ്കളാഴ് ച രാത്രിയോടെ മരിച്ചത്.
കരാർ കമ്പനിയുടെ സൈറ്റ് എൻജിനിയറാണ്. തിങ്കളാഴ്ച ഉച്ചയോടെ12നാണ് അപകടം. മാങ്കുറുശ്ശി വള്ളുവർതൊടി റെയിൽപാളത്തിനടിയിൽ ഓവുപാലം നവീകരിക്കുന്നതിനിടെയാണ് ധ്യാനേശരന്റെ ദേഹത്ത് മണ്ണിടിഞ്ഞത്.
കഴുത്തറ്റം വരെ മണ്ണ് മൂടിയ ഇയാളെ മണ്ണുമാന്തി യന്ത്രവും നാട്ടുകാരും ഒരു മണിക്കൂറോളം പാടുപെട്ടാണ് പുറത്തേക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്. മറ്റു നാലു തൊഴിലാളികളുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: സരസ്വതി. സഹോദരി: മേഘലാദേവി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.