സലാം പള്ളിത്തോട്ടം നിര്യാതനായി
text_fieldsനാടകകൃത്തും ഗ്രന്ഥകാരനുമായിരുന്ന സലാം പള്ളിത്തോട്ടം (83)നിര്യാതനായി. കൊല്ലം കൊട്ടിയത്തുള്ള സഹോദരിയുടെ വസതിയിൽ വെച്ചാണ് മരണപ്പെട്ടത്. പതിറ്റാണ്ടുകളായി കോഴിക്കോടായിരുന്നു താമസം. അവശനിലയിൽ ബീച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ സ്വദേശമായ കൊല്ലത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
കോഴിക്കോടിെൻറ സാംസ്കാരിക വഴികളിൽ ഒരുകാലത്ത് എഴുത്തും നാടകവുമായി നിറഞ്ഞുനിന്നയാളാണ് സലാം പള്ളിത്തോട്ടം. നാടകകൃത്ത്, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ മേഖലകളിൽ തിളങ്ങിയ ഇൗ മനുഷ്യൻ മൂന്ന് വർഷം മുൻപ് കോഴിക്കോട് അശോകപുരത്തെ ചെറിയ വീട്ടിൽ തനിച്ചാണ് കഴിഞ്ഞിരുന്നത്. അപ്പോഴാണ് അസുഖം ബാധിതനാകുന്നത്. തുടർന്ന്, കൊല്ലത്തേക്ക് തന്നെ പോയത്.
1970കളിൽ കൊല്ലത്തുനിന്ന് കോഴിക്കോേട്ടക്ക് ചേക്കേറിയതായിരുന്നു ഇൗ കലാകാരൻ. ബീഡി തെറുപ്പായിരുന്നു ജോലി. അന്ന് 30 വയസ്സായിരുന്നു. മൂഴിക്കലും മായനാടുമൊെക്കയായിരുന്നു ജോലി. കെ.എ. കൊടുങ്ങല്ലൂരിെൻറ അടുത്ത സുഹൃത്തായിരുന്നു. ആകാശവാണി നാടകങ്ങളിൽ സ്ഥിരമായി കേൾക്കുന്ന അനൗൺസ്മെൻറായിരുന്നു നാടക രചന സലാം പള്ളിേത്താട്ടം എന്നത്. തോരാമഴ എന്ന റേഡിയോ നാടകം സലാമിനെ ശ്രദ്ധേയനാക്കി. ഉരുണ്ട കണ്ണും ചുരുണ്ട മുടിയുമുള്ള ജുബ്ബാക്കാരൻ ചുണ്ടിൽ ബീഡിയുമായി കോഴിക്കോട്ടെ തെരുവുകളിൽ ഗൗരവക്കാരനായി നടന്ന കാലമുണ്ടായിരുന്നു. അന്നത്തെ പ്രമുഖ എഴുത്തുകാരുമായെല്ലാം നല്ല സൗഹൃദം. പത്രങ്ങളിലും ആനുകാലികങ്ങളിലും കഥകളെഴുതി. യുവകലാസാഹിതിയായിരുന്നു തട്ടകം. സാംസ്കാരിക പ്രവർത്തകരായ ടി.വി. ബാലനും എ.പി. കുഞ്ഞാമുവും ഇൗ കഥാകാരനെ മുറുകെപ്പിടിച്ചു. അതിനിടയിലാണ് ഒരു സിനിമക്കായി എഴുതിയ തിരക്കഥ സലാം പള്ളിത്തോട്ടത്തിെൻറ ജീവിതം മാറ്റിമറിച്ചത്. ഉയരും ഞാൻ നാടാകെ എന്ന മോഹൻലാൽ സിനിമയുടെ തിരക്കഥ തേൻറതായിരുന്നെന്ന് സലാം പള്ളിത്തോട്ടം പറയുമായിരുന്നു. പക്ഷേ, തിരശ്ശീലയിൽ തിരക്കഥാകൃത്തിെൻറ സ്ഥാനത്ത് പി.എം. താജിെൻറ പേരാണ് തെളിഞ്ഞത്. കടുത്ത നിരാശയിൽ എല്ലാത്തിൽ നിന്നുമകന്ന് പുതിയ ചിന്തകളുടെ വഴിയിൽ സഞ്ചരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.