ദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
text_fieldsശ്രീധരൻ നായർ, ശോഭ
ചെറുതുരുത്തി: മകളുടെ വീട്ടിൽ വിരുന്ന് എത്തിയ വയോദമ്പതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. കോഴിക്കോട് വെള്ളിമുക്ക് തൊഴക്കാട്ട് വീട്ടിൽ ശ്രീധരൻ നായർ (76), ഭാര്യ ശോഭ (66) എന്നിവരാണ് ആറങ്ങോട്ടുകര സുപ്രീം വീട്ടിൽ ആനന്ദകൃഷ്ണന്റെ (ആനന്ദൻ) ഭാര്യ സായിഗീതയുടെ വീട്ടിൽ മരിച്ചത്.
ശ്രീധരൻ നായർ വെള്ളിയാഴ്ചയാണ് മരിച്ചത്. ശനിയാഴ്ച ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു. രാത്രി ഭാര്യ ശോഭക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തിരിച്ച് മകളുടെ വീട്ടിൽ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ച മരിച്ചു. സംസ്കാരം പുതുശ്ശേരി ശാന്തിതീരത്ത് നടന്നു.
ശ്രീധരൻ നായർ മലപ്പുറം ജില്ലയിൽ ദീർഘകാലം റോഡ് കോൺട്രാക്ടർ ആയിരുന്നു. മറ്റു മക്കൾ: ശ്രീകാന്ത്, ശ്രീധരൻ, മീര, ശാന്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.