അപൂർവയിനം മാങ്ങക്ക് ഇനി പേര് 'കെ.യു മാമ്പഴം'
text_fieldsതിരുവനന്തപുരം: സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ നാട്ടുമാവുകളെക്കുറിച്ചുളള ഗവേഷണത്തിൽ പാളയം കാമ്പസിലെ അപൂർവയിനം മാവിനത്തിൽ ഇതുവരെ മറ്റെങ്ങും കണ്ടെത്തിയിട്ടില്ലാത്തതും വളരെ സ്വാദുള്ളതുമായ മാമ്പഴം കണ്ടെത്തി.
വൈസ് ചാൻസലറുടെ ഡ്രൈവറായ ഡിക്സൺ ആണ് ഈ മാവിന്റെ ഗുണങ്ങളെപ്പറ്റി സെന്റർ ഡയറക്ടർ ഡോ. എ. ഗംഗാപ്രസാദിന് വിവരം നൽകിയത്. ഈ മാവിന് ഏകദേശം 150ലധികം വർഷത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു. കേരളത്തിലെ നാട്ടുമാവുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന മനോജിന്റെ സഹായത്തോടെയാണ് വിവരങ്ങൾ ക്രോഡീകരിച്ചത്. ഈ അപൂർവയിനം മാവിന്റെ ഒട്ടുതൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സെനറ്റ് ചേംബറിൽ വൈസ് ചാൻസലർ പ്രഫ.വി.പി. മഹാദേവൻപിള്ള 'കെ.യു മാമ്പഴം' എന്ന് നാമകരണം ചെയ്തു. ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാൻ, ഡോ.എസ്. നസീബ്, ബി. ബാലചന്ദ്രൻ, പി. രാജേന്ദ്രകുമാർ, സർവകലാശാല രജിസ്ട്രാർ പ്രഫ.കെ.എസ്. അനിൽകുമാർ, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.