Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമോഹമുക്തൻ

മോഹമുക്തൻ

text_fields
bookmark_border
മോഹമുക്തൻ
cancel

'മോഹവിമുക്തനായ കോൺഗ്രസുകാരൻ' എന്ന് ചെറിയാൻ ഫിലിപ്പിനെ വിശേഷിപ്പിച്ചത് സാക്ഷാൽ ഇ.എം.എസ് ആണ്. പാർട്ടി ആചാര്യൻ ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ, പിന്നെ സംശയത്തിന് വകയില്ലെന്നറിയാമല്ലോ. എന്നിട്ടും, സിൻഡിക്കേറ്റ് മാധ്യമങ്ങൾക്ക് ഇരിക്കപ്പൊറുതിയില്ല. ചെറിയാനെ പാർട്ടി വീണ്ടും വഞ്ചിെച്ചന്നാണ് ഒരാഴ്ചയായി സിൻഡിേക്കറ്റുകാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ചെറിയാൻ നോട്ടമിട്ടിരുെന്നന്ന് പറയപ്പെടുന്ന രാജ്യസഭ സീറ്റ്, ശിവദാസനും ബ്രിട്ടാസും കൊണ്ടുപോയതാണ് കാര്യം. അധികാര സ്ഥാനങ്ങേളാട് താൽപര്യമില്ലാത്ത, പാർലമെൻററി വ്യാമോഹങ്ങൾക്ക് അടിമപ്പെടാത്തയാൾ എന്ന് 'സഹയാത്രികനാ'കും മുേമ്പതന്നെ പാർട്ടി വിലയിരുത്തിയ ഒരാൾക്ക് എന്തിനാെണാരു രാജ്യസഭാ സീറ്റ് എന്ന 'ഇടതുയുക്തി' ഇവർക്ക് മനസ്സിലാകില്ല. പക്ഷേ, പിണറായിക്കും കൂട്ടർക്കുമൊപ്പമുള്ള 20 വർഷത്തെ ജീവിതത്തിലൂടെ ചെറിയാന് അതു മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തുടർന്നും മോഹമുക്തനായി പുസ്തക രചന തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. വലതുപക്ഷത്തിെൻറ വ്യാജ വിലാപങ്ങൾകേട്ട് , 'വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നാളെ എന്തും സംഭവിക്കാമെന്നൊ'ക്കെ ആദ്യം ഫേസ്ബുക്കിൽ കുറിച്ചെങ്കിലും ഇടതുപാളയം വിടില്ലെന്ന് പിന്നെ തീർത്തുപറഞ്ഞത് ആ തീരുമാനത്തിെൻറ ഭാഗമായിട്ടാണ്. അല്ലെങ്കിലും ചെറിയാൻ ഇക്കാര്യം പണ്ടേ പറഞ്ഞിട്ടുള്ളതാണ്: 'എെൻറ വലതു നെഞ്ചിൽ ആൻറണിയും ഇടതുനെഞ്ചിൽ പിണറായിയുമാണ്'.

അതെന്തായാലും, ചെറിയാനെക്കുറിച്ചുള്ള ഇ.എം.എസിെൻറ നിരീക്ഷണത്തിന് ഇരുതലമൂർച്ചയാണ്. മോഹമുക്തനാണെങ്കിലും ചെറിയാൻ അടിസ്ഥാനപരമായി ആളൊരു കോൺഗ്രസുകാരനാണെന്നുകൂടി അതിനർഥമുണ്ട്. അതുകൊണ്ടാണ്, ചില നേരങ്ങളിൽ കുറച്ചുസമയത്തേക്കെങ്കിലും അധികാരചിന്ത കടന്നുവരുന്നത്. രാഷ്ട്രീയ കരിയറിനെ കോവിഡിനോടുപമിച്ചുള്ള ആ പോസ്റ്റിെൻറ പൊരുൾ അതായിരുന്നു. ഇതാദ്യമായൊന്നുമല്ല ഇത്തരം പോസ്റ്റുകൾ. 2018ൽ, രാജ്യസഭയിൽ ഒഴിവുവന്ന സീറ്റ് എളമരം കരീം തട്ടിയെടുത്തപ്പോഴൂം ഇതുപോലെ വികാരം ഫേസ്ബുക്കിലൊതുക്കിയിട്ടുണ്ട്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു: 'ഇന്ന് എല്ലാ രാഷ്ട്രീയകക്ഷികളിലെയും മുഖ്യപ്രശ്നം അധികാരക്കുത്തകയാണ്. സ്ഥാനം കിട്ടിയവർക്കുതന്നെയാണ് തുടർച്ചയായി സ്ഥാനങ്ങൾ. ഒരേ ആളുതന്നെ സംഘടനാസ്ഥാനവും പാർലമെൻററിസ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാരക്കുത്തകയുടെ വികൃതരൂപമാണ്'. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സംസ്ഥാനസമിതി അംഗം, സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളിലൊക്കെയുണ്ടായിരുന്ന എളമരത്തിന് പിന്നെയും സ്ഥാനം വാരിനൽകുന്നതിനെ ഇതിനപ്പുറം എങ്ങനെ വിമർശിക്കാനാണ്. ദോഷം പറയരുതല്ലൊ, ആ വിമർശനം പാർട്ടി ഉൾക്കൊണ്ടു. ചെറിയാൻ ഇനിയും തഴയപ്പെടരുതെന്ന ഉറച്ച തീരുമാനം പാർട്ടി കൈക്കൊണ്ടു. ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് എന്നീ നാല് മിഷനുകളുടെ കോഒാഡിനേറ്ററായി നിയമിക്കപ്പെട്ടത് അങ്ങനെയാണ്. അതിനുശേഷം, രണ്ടു തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു. പഴയതുപോലെ ചാവേർ സീറ്റുപോലും നൽകിയില്ല. അതുംകഴിഞ്ഞാണ് രാജ്യസഭ തെരഞ്ഞെടുപ്പ് വന്നത്. ഒഴിവുള്ള മൂന്ന് സീറ്റിൽ രണ്ടെണ്ണം ഇടതുമുന്നണിക്ക് ഉറപ്പാണ്. അത് രണ്ടും സി.പി.എമ്മിനുമാണ്. അതിലൊന്ന് ചെറിയാൻതന്നെയെന്ന് കോൺഗ്രസുകാർപോലും ഉറപ്പിച്ചതാണ്. എന്തുചെയ്യാൻ; ത്യാഗി എന്നും ത്യാഗിതന്നെ. രാഷ്ട്രീയത്തിൽ 'മോഹമുക്തി' യോഗമാണ് വിധിച്ചിരിക്കുന്നത്. ഇ.എം.എസിെൻറ ദീർഘവീക്ഷണം എന്നല്ലാതെ എന്തുപറയാൻ.

ഇ.എം.എസിന് മോഹമുക്തനാണെങ്കിൽ, ലോനപ്പൻ നമ്പാടന് അദ്ദേഹം ഗീബൽസാണ്; ആൻറണിയുടെ ഗീബൽസ്. അതിലുമുണ്ടൊരു ശരി. കേരള രാഷ്ട്രീയത്തിൽ എ.കെ. ആൻറണിയെ സംശുദ്ധിയുടെയും ആദർശ ധീരതയുടെയും പ്രതീകമാക്കി മാറ്റാൻ മൂന്ന് പതിറ്റാണ്ട് കാലം ചെലവഴിച്ചിട്ടുണ്ട് ചെറിയാൻ. എഴുത്തും പ്രസംഗവും, എന്തിനേറെ അദ്ദേഹത്തിനേറ്റ ഒാരോ അടിപോലും അങ്ങനെയൊരു പ്രതിച്ഛായ നിർമാണത്തിെൻറ ഭാഗമായിട്ടായിരുന്നു. കോൺഗ്രസുകാരൻ എന്നതിലുപരി എ ഗ്രൂപ്പിെൻറ കരുത്തുറ്റ വക്താവ് എന്നനിലയിലാണ് അക്കാലങ്ങളിലൊക്കെ അറിയപ്പെട്ടത്. ആൻറണിയും ഉമ്മൻ ചാണ്ടിയുമാണ് രാഷ്ട്രീയ ഗുരുക്കന്മാർ. 70കളിൽ, എം.എൽ.എ ഹോസ്റ്റലിൽ അവർക്കായി അനുവദിച്ച മുറികളിലായിരുന്നു അന്നൊക്കെ സ്ഥിരതാമസം. 1977ൽ, ആൻറണി മുഖ്യമന്ത്രിയായപ്പോൾ കെ.എസ്.യു ജനറൽ സെക്രട്ടറിയാണ് ചെറിയാൻ. അന്ന് മഷിയും കടലാസും വാങ്ങാൻ കാശില്ലാതെ നട്ടം തിരിയുന്ന കേരള യൂനിവേഴ്സിറ്റിയിലാണ് ലോക മലയാളി സമ്മേളനം നടത്തുന്നത്. പരിപാടിക്ക് സംസ്ഥാന സർക്കാർ ഗ്രാൻറ് അനുവദിക്കരുതെന്നായി ചെറിയാനും വിദ്യാർഥികളും. പറ്റില്ലെന്ന് ആൻറണിയും. ഒടുവിൽ അതു നല്ലൊരു ലാത്തിച്ചാർജിൽ കലാശിച്ചു. ഒന്ന് രണ്ട് ദിവസം ചെറിയാൻ അട്ടക്കുളങ്ങര ജയിലിലുമായി. അപ്പോഴും, ആൻറണിയുടെ ആദർശ ധീരതയിൽ സംശയമൊന്നുമുണ്ടായില്ല. അതുകൊണ്ട്, ലാത്തിയടി കൊണ്ടാലും എന്തുത്യാഗം സഹിച്ചും ആൻറണിക്കൊപ്പം നിലയുറപ്പിച്ചു. അദ്ദേഹം കെ.പി.സി.സി പ്രസിഡൻറായപ്പോൾ, ജോയൻറ് സെക്രട്ടറിയായി ഇന്ദിര ഭവനിൽ സഹായിയായിവർത്തിച്ചു. 1992ൽ നടന്ന സംഘടന തെരഞ്ഞെടുപ്പിൽ ആൻറണി തോറ്റപ്പോൾ കേരള ദേശീയവേദി എന്നൊരു സംഘടന രൂപവത്കരിച്ച് ആൻറണിക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചു. എ ഗ്രൂപ്പിെൻറ മറ്റൊരു പതിപ്പാണ് ദേശീയവേദിയെന്ന് െഎ ഗ്രൂപ്പുകാർ അടക്കം പറഞ്ഞെങ്കിലും യുവാക്കൾക്കിടയിൽ നവരാഷ്ട്രീയത്തിെൻറ പുതുനാമ്പുകൾ തീർക്കാനുള്ള മതേതര വേദിയാണതെന്ന് ചെറിയാൻ അടിച്ചുവിട്ടു. ഇതിനിടയിൽ കൈയിൽവന്ന പത്രപ്രവർത്തന ജോലി ഉപേക്ഷിച്ചു; പകരം വീക്ഷണത്തിലടക്കം സൗജന്യമായി പണിയെടുത്തു. എന്തിനേറെ, വിവാഹം കഴിക്കാൻപോലും മറന്നു.

പാർട്ടിക്കുവേണ്ടി ഇങ്ങനെയൊക്കെ ത്യാഗം സഹിച്ചിട്ടും തെരഞ്ഞെടുപ്പ് വരുേമ്പാൾ ഗുരുവര്യന്മാർ ശിഷ്യനെ മറക്കും. 91ലാണ് ആദ്യമായി മത്സരിക്കാൻ അവസരം കിട്ടിയത്. കോട്ടയം മണ്ഡലത്തിൽ നോമിനേഷൻ കൊടുക്കുേമ്പാൾ എതിർപക്ഷത്ത് കരുത്തനായ ടി.കെ. രാമകൃഷ്ണനായിരുന്നു. 2000 വോട്ടിന് തോറ്റു. 96ൽ, സീറ്റ് കിട്ടിയില്ല. 2001ൽ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുേമ്പ വലതുതരംഗത്തിെൻറ വ്യക്തമായ സൂചനകളുണ്ടായിരുന്നതിനാൽ സീറ്റ് മോഹം ഗുരുവിനെ ആദ്യമേ ബോധ്യപ്പെടുത്തി. എന്നിട്ടും വിജയ സാധ്യത കുറഞ്ഞ തിരുവനന്തപുരം വെസ്റ്റാണ് നൽകിയത്. അതോടെയാണ്, ചെറിയാെൻറ 'ഇടതുവ്യതിയാനം' പ്രകടമായത്. രണ്ടുതവണ ജയിച്ച ഉമ്മൻ ചാണ്ടിയും ആര്യാടനും തങ്കച്ചനുമെല്ലാം യുവാക്കൾക്ക് വഴിമാറിക്കൊടുക്കണമെന്ന് പാർട്ടിയിൽ നടക്കാത്ത ആവശ്യമുന്നയിച്ച് പുറത്തുപോന്നു. എന്നിട്ട്, ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചു തോറ്റു. രസകരമായ കാര്യം, അന്ന് ചെറിയാൻ വിട്ടുകളഞ്ഞ തിരുവനന്തപുരം വെസ്റ്റിൽ യു.ഡി.എഫ് വിജയിെച്ചന്നതാണ്. ഏതായാലും 2001 മുതൽ ഇടതുപാളയത്തിലാണ്. അതിനുശേഷം, കൈരളിയിലും എ.കെ.ജി സെൻറിലുമായി കഴിഞ്ഞുകൂടുന്നു. 2006ലും 11ലും ചാവേർ സ്ഥാനാർഥിയായി. ഇതിനിടയിൽ വി.എസിെൻറ കാലത്ത് കെ.ടി.ഡി.സി ചെയർമാനായി.

പ്രായമിപ്പോൾ 68. 12ാം വയസ്സിൽ ഉമ്മൻ ചാണ്ടിക്കുകീഴിൽ കെ.എസ്.യുവിലൂടെ തുടങ്ങിയ രാഷ്ട്രീയ ജീവിതം പലവഴികളിലൂടെ സഞ്ചരിെച്ചങ്കിലും പാർലമെേൻററിയൻ എന്ന റോൾ പിന്നെയും ബാക്കിയാകുന്നു. എന്നത്തെയുംപോലെ മൂർച്ചയേറിയ വാക്കുകളിലുള്ള പ്രതികരണങ്ങളിലൂടെയും പുസ്തകമെഴുത്തിലൂടെയും മുന്നോട്ടുപോകാനാണ് മോഹമുക്തെൻറ നിയോഗം. 'കാൽനൂറ്റാണ്ടി'നും 'നേതൃനിര'ക്കും ശേഷം 'ഇടതും വലതും' പുറത്തിറങ്ങുന്നതിനായി കാത്തിരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sidheeq Kappan
News Summary - Article about Siddique Kappan
Next Story