ബി.ജെ.പിക്ക് കാലിടറുേമ്പാൾ
text_fieldsഅഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും വിശിഷ്യാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ടായ തിരിച്ചടി ദേശീയ രാഷ്ട്രീയത്തിൽ ദിശാമാറ്റത്തിെൻറ സൂച ന നൽകുന്നു. രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ ഹിന്ദി, ഹിന്ദുത്വ ഹൃദയഭൂമിയിൽ ബി.ജെ.പിക്ക് അ ധികാരം നഷ്ടമായിരിക്കുന്നു. ദക്ഷിണേന്ത്യയിലെ തെലങ്കാനയിലും വടക്കുകിഴക്കൻ ക്രിസ ്ത്യൻ ശക്തികേന്ദ്രമായ മിസോറമിലുമാകെട്ട പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. മേ ാദി തരംഗത്തിൽ 2019ൽ ജയിച്ചുകയറുക ബി.ജെ.പിക്ക് ദുഷ്കരമാണെന്ന സൂചനകളാണ് ഇത് നൽ കുന്നത്.
രാഷ്ട്രീയ വെല്ലുവിളി വിജയകരമായി നേരിടാൻ അഞ്ചു മാസംകൊണ്ട് കാവി പാർട് ടിക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതി കളെ ബി.ജെ.പി എങ്ങനെയായിരിക്കും നോക്കിക്കാണുക. സ്ഥിതിഗതികൾ തങ്ങൾക്ക് അനുകൂലമാ ക്കാൻ ബി.ജെ.പിക്ക് കഴിയുമോ എന്ന കാര്യത്തിൽ നിരീക്ഷകർ ആശങ്ക പുലർത്തുന്നു.
പരാ ജയത്തിെൻറ കാരണങ്ങൾ
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ഗ ്രാമങ്ങളിലെയും നഗരങ്ങളിലെയും വോട്ടർമാർ പാർട്ടിയിൽനിന്നകന്നു. ബി.ജെ.പിക്ക് അമിത പ്രതീക്ഷയായിരുന്നു. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ എന്താണെന്ന് അവർ വിലയിരുത്തിയത് പോലുമില്ല. ‘ഇന്ത്യ സ്പെൻഡ്’ എന്ന സംഘടനയുടെ കണക്കനുസരിച്ച് മധ്യപ്രദേശിൽ 2004നും 2016നുമിടയിൽ 16,932 കർഷകർ ആത്മഹത്യ ചെയ്തു. ഒരു ദിവസം മൂന്നിൽ കൂടുതൽ പേർ. ഛത്തിസ്ഗഢിൽ 12,979 കർഷകരാണ് ജീവനൊടുക്കിയത്. ദിനംപ്രതി മൂന്നുപേർ. രാജസ്ഥാനിലാകെട്ട ഇൗ കാലയളവിൽ 5582 ആത്മഹത്യകളാണ് രേഖപ്പെടുത്തിയത്.
കർഷകരോഷത്തിന് മറുപടിയായി ബി.ജെ.പി സർക്കാറുകൾ പറഞ്ഞത് കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില ഉയർത്താമെന്ന് മാത്രമാണ്. വാസ്തവത്തിൽ താങ്ങുവില മാത്രമല്ല പ്രശ്നം. വ്യവസായ മേഖലയിലേതുപോലെ കർഷകർക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയുന്നില്ല. പ്രകൃതിസംബന്ധമായും മനുഷ്യനിർമിതിയാലും ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നില്ല. ഇടത്തട്ടുകാരുടെ ചൂഷണവുമുണ്ട്. കർഷകർക്ക് മതിയായ വായ്പ ലഭിക്കുന്നില്ല. ഉൽപന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ശീതീകരണികളുമില്ല. ബി.ജെ.പിയായാലും കോൺഗ്രസായാലും സർക്കാറുകൾ ഇൗ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല.
2016ലെ നോട്ടുനിരോധനം ജനങ്ങെള കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. രാജ്യത്തെ 86 ശതമാനം നോട്ടുകൾ അസാധുവാക്കിയതിലൂടെ 100ലധികം ആത്മഹത്യകൾ തന്നെ ഉണ്ടായി. 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. 15 കോടി ജനങ്ങൾക്ക് നിത്യവൃത്തിക്ക് വകയില്ലാതെയായി.
കള്ളപ്പണത്തിനെതിരായ യജ്ഞമായിരുന്നു നോട്ടുനിരോധനം എന്ന് വീമ്പുപറയുേമ്പാഴും ഇത് പൂർണമായും പരാജയമായിരുന്നു. 2014ൽ വൻ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തിലെത്തിയ വേളയിൽ ഒരുവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു അദ്ദേഹത്തിെൻറ വാഗ്ദാനം. എന്നാൽ, നാലുവർഷം കൊണ്ട് 15നും 24നും ഇടയിൽ പ്രായമുള്ളവരുടെ 72 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ പറയുന്നത്. അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് രാജ്യത്ത് ഉണ്ടായത്. പെട്രോളിെൻറയും ഡീസലിെൻറയും നികുതിയിനത്തിൽ 15,000 കോടി യു.എസ് ഡോളറാണ് കേന്ദ്രസർക്കാർ ശേഖരിച്ചത്. എന്നാൽ, ജനങ്ങൾക്ക് ഇതിെൻറ യാതൊരു ഗുണവും ലഭിച്ചതുമില്ല.
മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ 2004നും 14നുമിടയിൽ 14 കോടി ജനങ്ങളെ ദാരിദ്ര്യരേഖയിൽനിന്ന് കരകയറ്റിയിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും മറ്റുമായിരുന്നു ഇത്. എന്നാൽ, മോദി സർക്കാർ എത്രപേരെ ദാരിദ്ര്യരേഖയിൽനിന്ന് കരകയറ്റി എന്ന കണക്കുപോലുമില്ല. യു.പി.എ സർക്കാറിെൻറ കാലത്ത് കാർഷികോൽപന്ന കയറ്റുമതിയിൽ അഞ്ച് മടങ്ങ് വർധനയുണ്ടായി. ഇപ്പോൾ ഇത് 21 ശതമാനത്തോളം ചുരുങ്ങി എന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം, കാർഷികോൽപന്ന ഇറക്കുമതിയാവെട്ട 60 ശതമാനത്തിലധികം വർധിക്കുകയും ചെയ്തു.
നിക്ഷേപത്തിെൻറ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. 13 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോഴുള്ളത്. വായ്പ വർധന 5.1 ശതമാനം കുറഞ്ഞു. എന്നാൽ, സമ്പന്നരും വരേണ്യവർഗവും പൊതുമേഖല സ്ഥാപനങ്ങളിലെ പണം കൊള്ളയടിക്കുകയാണ്. എല്ലാ ഇന്ത്യക്കാരും ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നായിരുന്നു മോദിയുടെ നിർദേശം. അതേസമയം, മിനിമം ബാലൻസില്ലെങ്കിൽ ലെവി ഇൗടാക്കണമെന്നാണ് റിസർവ് ബാങ്കിെൻറ നിർദേശം.
ഫലം തരാത്ത വിദേശയാത്രകൾ
അധികാരത്തിലേറി നാലുവർഷംകൊണ്ട് 50 രാജ്യങ്ങളിലായി പ്രധാനമന്ത്രി 41 യാത്രകൾ നടത്തിയെന്നാണ് വിവരാവകാശം വഴി കിട്ടിയ അറിവ്. 165 ദിവസങ്ങൾ അദ്ദേഹം ഇന്ത്യക്ക് പുറത്തായിരുന്നു എന്ന് സാരം. നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കുക എന്നതായിരുന്നു വിദേശയാത്രകളുടെ പ്രധാന ലക്ഷ്യം. എന്നാൽ, കാര്യമായ ഫലപ്രാപ്തി ഉണ്ടായില്ല.
പ്രശ്നങ്ങൾ ഉണ്ടാവുേമ്പാഴും തെരഞ്ഞെടുപ്പ് അടുക്കുേമ്പാഴും വർഗീയ കാർഡ് പുറത്തെടുക്കുകയാണ് ബി.ജെ.പി എപ്പോഴും ചെയ്യുന്നത്. ഹിന്ദുക്കളിൽ ഹിന്ദുത്വ വികാരം കുത്തിവെക്കുക എന്ന പദ്ധതിയാണ് പാർട്ടി അവലംബിക്കുന്നത്.
ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നത് ശക്തിപ്പെടുത്തുന്നത് ഇതിെൻറ ഭാഗമാണ്. ഡൽഹി ജുമാമസ്ജിദ് ഉൾപ്പെടെ പള്ളികൾ തകർക്കാനും സംഘ്പരിവാർ ശ്രമിക്കുകയാണ്. മധ്യപ്രദേശിൽനിന്നുള്ള ബി.ജെ.പി എം.പി സാക്ഷി മഹാരാജ് ഇൗ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഹിന്ദുത്വ കാർഡ് ഇറക്കിയിരുന്നുവെങ്കിലും കാര്യമായി ഏശിയില്ല എന്നതാണ് വസ്തുത. പാകിസ്താൻ വിരോധം, തീവ്ര ദേശീയത എന്നിവയും സംഘ്പരിവാർ ജനങ്ങളെ ചൂണ്ടയിടാൻ ഉപയോഗിക്കുന്നു. കോർപറേറ്റുകളുടെ താൽപര്യമാണ് ബി.ജെ.പി സംരക്ഷിക്കുന്നത്. ഹിന്ദുത്വവും ദേശീയവാദവും പറഞ്ഞ് മധ്യവർഗത്തെ കൈയിലെടുക്കുന്നു. കാർഷികോൽപന്നങ്ങൾക്ക് കൂടുതൽ താങ്ങുവില നൽകുമെന്ന് പറഞ്ഞ് കർഷകരെ നിശ്ശബ്ദരാക്കുന്നു.
നോട്ടുനിരോധനം നടപ്പാക്കുന്നതിന് രഹസ്യ പദ്ധതി തയാറാക്കിയ ശക്തികാന്ത് ദാസിനെ മേദി റിസർവ് ബാങ്ക് ഗവർണറാക്കിയിരിക്കുന്നു. നോട്ടുനിരോധനത്തെ പുകഴ്ത്തിയിരുന്ന കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. 2019ൽ കോൺഗ്രസ് സർക്കാർ വന്നാൽ ബി.ജെ.പിയേക്കാൾ ഏറെ മെച്ചമായിരിക്കും എന്ന് വ്യക്തമല്ലെങ്കിലും അവർക്ക് അനുകൂല സന്ദർഭമാണിത്. അടുത്ത അഞ്ചുമാസം ബി.ജെ.പിയെ വിമർശിച്ച് കോൺഗ്രസിന് പിൻബെഞ്ചിലിരിക്കാം. അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്കാരാവെട്ട 2019ൽ അത് നിലനിർത്തണമെങ്കിൽ നന്നായി വിയർപ്പൊഴുക്കേണ്ടിയും വരും.
(പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമാണ് ലേഖകൻ. കടപ്പാട്: ദ സിറ്റിസൺ ഡോട്ട് ഇൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.