Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചീമേനിയുണരുന്നു,...

ചീമേനിയുണരുന്നു, ആണവനിലയത്തിനെതിരെ

text_fields
bookmark_border
ചീമേനിയുണരുന്നു, ആണവനിലയത്തിനെതിരെ
cancel
രാജ്യമെമ്പാടും ആണവ നിലയങ്ങൾ ആരംഭിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സർക്കാർ. ആണവോർജ കോർപറേഷന്റെയും താപനിലയ കോർപറേഷന്റെയും സംയുക്ത സംരംഭമായ അണുശക്തി വിദ്യുത് ലിമിറ്റഡുമായി ഉണ്ടാക്കിയ കരാർ അതിലേക്കുള്ള ചുവടുവെപ്പാണ്

കാസർകോട് ചീമേനിയിലും തൃശൂരിലെ അതിരപ്പിള്ളിയിലും ആണവ താപവൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാനുള്ള പുറപ്പാടിലാണ് കേരളത്തിലെ വൈദ്യുതി വകുപ്പ്. രാഷ്ട്രീയ നയം വ്യക്തമാക്കിയിട്ടില്ലെങ്കിലും വൈദ്യുതി വകുപ്പിന്റെ നീക്കത്തിൽ പുലർത്തുന്ന നിശ്ശബ്ദത ആണവ താപ വൈദ്യുതി നിലയങ്ങളോടുള്ള സർക്കാറിന്റെ സമീപനം വെളിവാക്കുന്നുണ്ട്. ബലപ്രയോഗത്തിലൂടെ ആണവനിലയം സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുമെന്ന തിരിച്ചറിവും മുൻകാല സമരാനുഭവങ്ങളും കൂട്ടായുള്ള ചീമേനി നിവാസികൾ സമരക്കമ്മിറ്റിക്ക് രൂപം നൽകിക്കഴിഞ്ഞു.

പരിസ്ഥിതി മൗലികവാദികൾ എന്ന് വിശേഷിപ്പിക്കുന്നവരുടെ വാദങ്ങളൊന്നും ചീമേനിയിലെ സമരക്കാർ മുന്നോട്ടുവെക്കുന്നില്ല. കാർബൺ ബഹിർഗമനം തെല്ലുമില്ലാത്ത ഊർജം എന്ന വ്യാജവാദത്തെയും സാമ്പത്തികമായ അപ്രായോഗികതയെയും ചോദ്യംചെയ്യുകയും ആണവോർജ നിലയങ്ങൾക്കുപിന്നിലെ സാമ്പത്തിക - രാഷ്ട്രീയ താൽപര്യങ്ങളെ തുറന്നുകാണിക്കുകയുമാണ് സമർക്കാർ.

കാർബൺ മുക്തമല്ല ആണവോർജം

ഫോസിൽ ഇന്ധന ഉപയോഗം, വനനശീകരണം, വ്യവസായവത്കരണം എന്നിവയുടെ ഫലമായി അന്തരീക്ഷത്തിലെ കാർബൺ സാന്നിധ്യം വർധിക്കുകയും അത് ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഊർജോൽപാദനത്തിനായുള്ള ബദൽ മാർഗങ്ങൾ തേടാൻ നാം നിർബന്ധിതമായിരിക്കുന്നത്. ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്തി ആണവോർജം കാർബൺരഹിത ഊർജമാണെന്ന മട്ടിലുള്ള പ്രചാരണവും ലോകമൊട്ടുക്കും ആണവ ലോബി സംഘടിപ്പിക്കുന്നുമുണ്ട്. ഭാരത സർക്കാറും ആണവോർജത്തെ കാൺബൺമുക്ത ഊർജമായാണ് അവതരിപ്പിക്കുന്നത്. എന്നാൽ, യുറേനിയം ഖനനവും കടത്തും സംസ്കരണവും, ദീർഘകാലമെടുക്കുന്നതും സങ്കീർണവുമായ റിയാക്ടർ നിർമാണ പ്രവർത്തനങ്ങളും കാലാവധി കഴിയുന്ന റിയാക്ടറുകളുടെ ഉന്മൂലനവും ഇതിലെല്ലാമുപരി ഉപയോഗിച്ചുതീർന്ന ഇന്ധന ദണ്ഡുകളുടെ കടത്തും സംഭരണവും കാർബൺ ബഹിർഗമനത്തിന് കാരണമാവുന്ന പ്രക്രിയകളാണ്.

ആണവവിരുദ്ധ പ്രസ്ഥാനമായ World Information Service on Energy പുറത്തുവിട്ട കണക്കുപ്രകാരം കാർബൺ ബഹിർഗമനത്തിൽ നാലാം സ്ഥാനത്താണ് ആണവോർജം. ജലവൈദ്യുതി പദ്ധതികളെ അപേക്ഷിച്ച് 29 മടങ്ങാണ് ആണവ താപവൈദ്യുതി നിലയങ്ങൾ പുറന്തള്ളുന്ന കാർബൺ. എന്നിട്ടും എന്തുകൊണ്ടായിരിക്കും ആണവ താപവൈദ്യുതി നിലയങ്ങൾ നിർമിക്കാൻ വൈദ്യുതി ബോർഡ് വെമ്പുന്നത്?

ആണവ സമ്പദ് വ്യവസ്ഥ

സർക്കാർ സഹായമില്ലെങ്കിൽ നിലനിൽപില്ലാത്ത വ്യവസായമാണ് ആണവോർജം. നിലവിലുള്ളതിൽവെച്ച് ഉൽപാദനത്തിനും ഉൽപാദനവേളയിലും പിന്നീടുമുള്ള നടത്തിപ്പിനുമായി ഏറ്റവും അധികം ചെലവുള്ള വൈദ്യുതി ഉൽപാദന സമ്പ്രദായമാണ് ആണവ താപവൈദ്യുതി നിലയങ്ങളെന്ന് ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ എനർജി സിസ്റ്റംസ്, ജർമൻ എൻവയോൺമെന്റ് ഏജൻസി, ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമി റിസർച് എന്നീ സ്ഥാപനങ്ങൾ ചേർന്ന് 2021ൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.

കേരളത്തിൽ മാത്രമല്ല, രാജ്യമെമ്പാടും സാധ്യമാവുന്ന ഇടങ്ങളിൽ ആണവ നിലയങ്ങൾ ആരംഭിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സർക്കാർ. ആണവോർജ കോർപറേഷൻ ഇന്ത്യ ലിമിറ്റഡിന്റെയും താപനിലയ കോർപറേഷൻ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ അണുശക്തി വിദ്യുത് ലിമിറ്റഡുമായി ഭാരത സർക്കാർ ഉണ്ടാക്കിയ കരാർ അതിലേക്കുള്ള ചുവടുവെപ്പാണ്. രാജ്യമെമ്പാടും അണുറിയാക്ടറുകൾ നിർമിക്കാനും ഉടമസ്ഥതയിൽവെക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അവകാശം അണുശക്തി വിദ്യുത് ലിമിറ്റഡ് എന്ന പുതിയ കമ്പനിക്ക് വിട്ടുനൽകുന്നതാണ് ഈ കരാർ. മാത്രമല്ല, ആണവ വ്യവസായത്തിന് ആവശ്യമായ ധാതുക്കൾ കുഴിച്ചെടുക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുവാദം നൽകിക്കൊണ്ടുള്ള നിയമവും പാർലമെന്റിൽ പാസാക്കപ്പെട്ടുകഴിഞ്ഞു. 2070ഓടെ രാജ്യത്തെ ഊർജോൽപാദനം പൂർണമായും കാർബൺരഹിതമാക്കി മാറ്റലാണത്രെ ലക്ഷ്യം!

ആണവ രാഷ്ട്രീയം

ഇന്ത്യയിലെ ഭരണകൂടത്തെ സ്വാധീനിക്കാൻ ആണവലോബിക്ക് സാധിച്ചിരിക്കുന്നതിന്റെ സൂചനയായി വേണം ആണവ താപവൈദ്യുതി നിലയങ്ങൾക്കായി പുത്തനൊരു കമ്പനിയും, ആണവ ധാതുക്കളുടെ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുവാദം നൽകുന്ന നിയമത്തെയും കാണാൻ. ഇതിന്റെ തുടർച്ചയാണ് ചീമേനിയിലും അതിരപ്പിള്ളിയിലുമായി നിർദേശിക്കപ്പെട്ടിട്ടുള്ള ആണവ താപവൈദ്യുതി നിലയങ്ങളും. കൂടുതൽ ആണവോർജ കേന്ദ്രങ്ങൾ എന്നാൽ, കൂടുതൽ ആണവായുധങ്ങൾ എന്നാണല്ലോ അർഥം. അതുവഴി ഒരു ദേശീയതാ ഗർവ്കൂടി ഉൾചേർക്കാൻ ആണവോർജ വക്താക്കൾക്ക് സാധിക്കുന്നുണ്ട്.

രാജ്യത്തെ പരിസ്ഥിതിയേക്കാളും സമ്പദ്ഘടനയേക്കാളും ജനങ്ങളേക്കാളുമേറെ കരുത്തിനും വെറുപ്പിനും വളരെയേറെ പ്രാധാന്യം നൽകുകയും ദേശീയതയെ സൈനികബലമായും ഭരണകൂടത്തിന്റെ കരുത്തായും വിവക്ഷിക്കുകയുംചെയ്യുന്ന വലത് മൗലികവാദ രാഷ്ട്രീയത്തിന് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കൂടുതൽ ആണവായുധങ്ങൾ എന്ന സാധ്യത. അതുകൊണ്ടാണ് ലോകമെമ്പാടും വലത് മൗലികവാദ ആശയങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ പാർട്ടികൾ ആണവോർജത്തിന്റെ വക്താക്കളും അവരുടെ മൂന്നാം ലോക പകർപ്പുകൾ അതിന്റെ നടത്തിപ്പുകാരുമായി മാറുന്നത്.

ആണവ വ്യവസായത്തിനുപിന്നിലെ സാമ്പത്തികവും രാഷ്ട്രീയവുമായ താൽപര്യങ്ങൾ ജനവിരുദ്ധമാണെന്ന് പകൽപോലെ വ്യക്തമാണെങ്കിലും കേരളം പോലൊരു സംസ്ഥാനത്തെ ഭരണനേതൃത്വം അതിനെതിരെ ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടാണ്? അനുയോജ്യമായതും പുനരുൽപാദന സാധ്യതയുള്ളതുമായ മറ്റ് ഊർജ ഉൽപാദന മാർഗങ്ങൾ അവലംബിക്കുന്നതിൽനിന്ന് കേരളത്തെ തടയുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ഇത്തരം അനവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ജനങ്ങളോട് വിളിച്ചുപറയാൻ ഒരുങ്ങുകയാണ് ചീമേനിയിലെ ആണവ വിരുദ്ധ സമരനേതൃത്വം.

(ജനകീയ സമിതി അംഗമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CheemeniNuclear Field
News Summary - Cheemeni is against Nuclear field
Next Story