യു.ഡി.എഫിന് രാഹുൽ ശരണം
text_fieldsപ്ര ചാരണമാണ് തെരഞ്ഞെടുപ്പിെൻറ അളവുകോലെങ്കിൽ മലബാറിലെ ഭൂരിഭാഗം മണ്ഡലങ്ങളിലു ം എൽ.ഡി.എഫ് ജയിച്ചു കഴിഞ്ഞെന്നു പറയാം. അത്രമേൽ ചിട്ടയും വെടിപ്പുമുള്ള, അടിത്തട്ടിൽ വ രെ ഇറങ്ങിച്ചെന്നുള്ള പ്രചാരണമാണ് ഇടതുമുന്നണി ഇത്തവണ നടത്തിയത്. രാഹുൽ ഗാന്ധി മത ്സരിക്കുന്ന വയനാട്ടിൽ പോലും ഇതിനൊരു കുറവും വരുത്തിയില്ല. എന്നുമാത്രമല്ല, രാഹുലാണ് സ്ഥാനാർഥി എന്നറിഞ്ഞതു മുതൽ പ്രചാരണത്തിനു ശക്തി കൂട്ടുകയാണ് ചെയ്തത്.
നേരെമറിച ്ചു ചില മണ്ഡലങ്ങളൊഴിച്ചാൽ ഉപരിതലത്തിലെ ചലനങ്ങളല്ലാതെ യു.ഡി.എഫിനു പ്രചാരണത്തി ൽ മുന്നേറാനോ എൽ.ഡി. എഫിനൊപ്പം എത്താനോ കഴിഞ്ഞിട്ടില്ല. മുസ്ലിം ലീഗിന് ശക്തിയുള്ള മണ്ഡ ലങ്ങളിൽ പതിവുപോലെ വീറും വാശിയും അവർ പ്രകടമാക്കി. എന്നാൽ, ആൾക്കൂട്ട പാർട്ടി എന്ന ദൗ ർബല്യത്തിൽനിന്നു പുറത്തുകടക്കാൻ കഴിയാത്ത കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
കാസർകോട് മുതൽ ആലത്തൂർ വരെയുള്ള ഒമ്പത് ലോക്സഭ മണ്ഡലങ്ങളിൽ അഞ്ചെണ്ണം നിലവിൽ യു.ഡി.എഫിെൻറ കൈകളിലാണ്. വടകര, വയനാട്, കോഴിക്കോട്, പൊന്നാനി, മലപ്പുറം എന്നിവ. കാസർകോട്, കണ്ണൂർ, പാലക്കാട്, ആലത്തൂർ എന്നിവ എൽ.ഡി.എഫ് കുത്തകയാക്കി വെച്ചിരിക്കുന്നു. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ ഭൂരിപക്ഷം മാത്രമാണ് വിഷയം. അതു മൂന്നു ലക്ഷത്തിനു മുകളിൽ പോകുമെന്ന അവകാശ വാദത്തിലാണ് കോൺഗ്രസും ലീഗും. യു.ഡി.എഫിന് ഉറപ്പിക്കാവുന്ന രണ്ടാമത്തെ സീറ്റ് പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന മലപ്പുറമാണ്. ഈ രണ്ടു സീറ്റുകൾ മാറ്റി നിർത്തിയാണ് കേരളത്തിൽ 18 സീറ്റുകൾ എൽ.ഡി.എഫ് നേടും എന്നു പിണറായി വിജയൻ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
കടുത്ത മോദി വിരുദ്ധത, രാഹുൽ ആരാധന, ശബരിമലയുടെ സ്വാധീനം, രാഷ്ട്രീയ കൊലകൾ തീർത്ത വിഹ്വലത എന്നിവയിലൂടെയാണ് ഉത്തരകേരളം ഈ തെരഞ്ഞെടുപ്പു കാലത്തു സഞ്ചരിച്ചത്. ന്യൂനപക്ഷങ്ങൾക്കു സ്വാധീനമുള്ള ഈ മണ്ഡലങ്ങളിൽ മോദി പോയി രാഹുൽ വരണമെന്ന വികാരം അതിശക്തമായി അലയടിക്കുന്നുണ്ട്. ഇടതുപക്ഷത്തിനു ശക്തമായ സ്വാധീനമുണ്ടെങ്കിലും അതിനെ തടുത്തുനിർത്താൻ പാകത്തിൽ വിശ്വസനീയമായ ഒരു ബദൽ അവതരിപ്പിക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ല എന്ന പോരായ്മയുണ്ട്. രാജ്യത്തിെൻറ ഭാവി ആരുടെ കരങ്ങളിൽ എന്ന ചോദ്യമാണ് വോട്ടർമാരുടെ മനസ്സിൽ ഉയരുന്നത്. അതിനുള്ള മറുപടി രാഹുൽ ഗാന്ധിയാണ് നൽകുന്നത്. നരേന്ദ്ര മോദിയെ രാഷ്ട്രീയമായി വെല്ലുവിളിക്കുന്നതു രാഹുൽ ഗാന്ധിയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വിജയിപ്പിച്ചവരുടെ ഉള്ളിലും ഇതു അലയടിക്കുന്നുണ്ട്. വയനാടും മലപ്പുറവും ഒഴിച്ചാൽ ഒമ്പതിൽ ഏഴു മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ഗണ്യമായ ഭൂരിപക്ഷം ഇടതുപക്ഷത്തിനുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ പക്ഷേ, ലോക്സഭ തെരഞ്ഞെടുപ്പിനെ വിലയിരുത്താൻ കഴിയില്ല.
രണ്ടും രണ്ടും നാലല്ല
സി.പി.എമ്മിെൻറ ഉറച്ച മണ്ഡലങ്ങളെന്നു കരുതപ്പെട്ടിരുന്ന കാസർകോട്ടും കണ്ണൂരിലും വെല്ലുവിളികൾ ഉയരുന്നുണ്ട്. പത്തു വർഷമായി നഷ്ടപ്പെട്ട വടകര പിടിക്കാൻ ജീവന്മരണ പോരാട്ടത്തിലാണ് സി.പി.എം. യു.ഡി.എഫിൽ പോയ ജനതാദൾ തിരിച്ചുവന്നു എൽ.ജെ.ഡി ആയി മുന്നണിയുടെ ഭാഗമായതോടെ കണക്കിൽ എൽ.ഡി.എഫ് ജയിച്ചു കഴിഞ്ഞു. എന്നാൽ, രാഷ്ട്രീയത്തിൽ രണ്ടും രണ്ടും കൂട്ടുമ്പോൾ നാലായിക്കൊള്ളണമെന്നില്ല. രാഷ്ട്രീയ കൊലകൾ സി.പി.എമ്മിനു അസ്വസ്ഥത ഉണ്ടാക്കുന്ന മൂന്നു മണ്ഡലങ്ങളാണിവ. പെരിയയിലെ ഇരട്ടക്കൊലയും മൂന്നു മുസ്ലിം യുവാക്കളുടെ കൊലയും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതിവിടെയാണ്. വടകരപോലെതന്നെ 10 വർഷമായി കോൺഗ്രസ് കൈവശം വെക്കുന്ന കോഴിക്കോട് ഇത്തവണ പ്രസ്റ്റിജ് മത്സരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സ്ഥാനാർഥിക്കെതിരെ അഴിമതിയാരോപണം ഉയർന്ന മണ്ഡലം എന്ന പ്രത്യേകതയും കോഴിക്കോടിനുണ്ട്. കോഴിക്കോടിനു പുറമെ സിറ്റിങ് എം.എൽ.എയെ ഇടതുപക്ഷം മത്സരത്തിനിറക്കിയ പൊന്നാനിയിലും മത്സരം കടുത്തതാണ്. സി.പി.എമ്മിെൻറ കണക്കിൽ ഏറ്റവും ഉറച്ച മണ്ഡലങ്ങളായി എണ്ണുന്നതാണ് പാല
ക്കാടും ആലത്തൂരും.
മലബാറിൽ
പ്രതീക്ഷയില്ലാതെ
എൻ.ഡി.എ
എൻ.ഡി.എ ശുഭപ്രതീക്ഷ പുലർത്തുന്ന ഒരു മണ്ഡലംപോലും മലബാറിൽ ഇല്ലെന്നതു ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെല്ലെപ്പോക്ക് പ്രകടമാണ്. സി.കെ. പദ്മനാഭൻ ഒഴികെ പ്രമുഖരായ ബി.ജെ.പി നേതാക്കളാരും ഉത്തര കേരളത്തിൽ മത്സര രംഗത്തില്ല. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള നാലു മണ്ഡലങ്ങളിൽ ആർ.എസ്.എസിെൻറ സി.പി.എം വിരുദ്ധത കോൺഗ്രസ് സ്ഥാനാർഥിക്കു അനുകൂലമായാൽ കണക്കുകൾ തെറ്റും. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അതിെൻറ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ മണ്ഡലങ്ങൾ ഇതിലുണ്ട്. നരേന്ദ്ര മോദി ഒന്നിലേറെ തവണ വന്നു പ്രചാരണം നടത്തിയിട്ടും വോട്ടു മറിഞ്ഞാൽ ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാകും.
രാഷ്ട്രീയ കൊലകളും
ശബരിമലയും
ജനങ്ങളുടെ ദൈനംദിന ജീവൽ പ്രശ്നങ്ങൾ, ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങൾ എന്നിവക്കൊപ്പം വോട്ടിങ്ങിനെ ഒരു പരിധിവരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് രാഷ്ട്രീയ കൊലകളും ശബരിമലയും. ഈ രണ്ടു വൈകാരിക വിഷയങ്ങളും ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫും എൻ.ഡി.എയും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്. സി.പി.എമ്മിന് പരമ്പരാഗതമായി കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളെ ശബരിമല പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക സംസ്ഥാന തലത്തിലുണ്ട്. എൻ.എസ്.എസിനും മറ്റും മലബാറിൽ സ്വാധീന ശക്തിയില്ലാത്തതിനാൽ വലിയ ആഘാതം ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് ഇടതു കേന്ദ്രങ്ങൾ. ന്യൂനപക്ഷ കേന്ദ്രീകൃത പാർട്ടികളിൽ എസ്.ഡി.പി.ഐ ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എൽ.ഡി. എഫിനെ സഹായിക്കുകയും മറ്റു ചിലേടത്തു മത്സരിക്കാതെ യു.ഡി.എഫിനെ സഹായിക്കുകയും ചെയ്യുന്നുണ്ട്. വെൽഫെയർ പാർട്ടി യു.ഡി.എഫിനുവേണ്ടി രംഗത്തിറങ്ങി പ്രവർത്തിക്കുന്നു.
ഇടതു മുന്നണി പ്രവേശം കിട്ടിയ ഐ.എൻ.എൽ മധുവിധു ആഘോഷത്തിലാണ്. സ്വന്തമായി വോട്ട്ബാങ്ക് ഉണ്ടെന്നു അവകാശപ്പെടുന്ന കാന്തപുരം അബൂബക്കർ മുസ്ലിയാർ പതിവുപോലെ കയ്യാലപ്പുറത്താണ്. ഇതേസമയം, എൽ.ഡി.എഫ് അനുകൂലികളായ കാന്തപുരം സുന്നികളുടെ വോട്ട് സി.പി.എം ഉറപ്പിച്ചു കഴിഞ്ഞു. രാഹുലിെൻറ വരവോടെ വയനാട്, കണ്ണൂർ മണ്ഡലങ്ങളിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിലുണ്ടായ ആവേശവും വോെട്ടടുപ്പിൽ പ്രതിഫലിക്കും. എന്നാൽ, യു.ഡി.എഫ് അവകാശപ്പെടുന്നതുപോലുള്ള ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം സംഭവിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. അങ്ങനെ സംഭവിച്ചാൽ കണക്കുകളെല്ലാം തെറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.