ധനസമക്ഷം
text_fieldsഅര എം.എൽ.എ: രാഷ്ട്രീയ പ്രതിയോഗികൾ കുറച്ചുകാലമായി അങ്ങനെയാണ് കളിയാക്കി വിളിക്കാറ്. നിയമസഭയിൽ സ്വന്തമായി ഇരിപ്പിടമുണ്ടെങ്കിലും, വോെട്ടടുപ്പ് അടക്കമുള്ള സഭാ നടപടികളിൽ ഇടപെടാൻ അയോഗ്യനായ അംഗത്തെ പിന്നെ 'മുഴു എം.എൽ.എ' എന്ന് വിളിക്കാനൊക്കുമോ എന്നാണ് അവരുടെ ന്യായം. അനുവദിക്കപ്പെട്ട ശമ്പളം വരെ തികച്ചുകിട്ടുന്നില്ലെന്നാണ് കേൾവി. ഇത്രയും ശരിയെങ്കിൽ, അതേ വായകൊണ്ട് ടിയാൻ അധികാരമുപയോഗിച്ച് സ്വത്ത് കുന്നുകൂട്ടുകയാണെന്നുകൂടി പറയുന്നതിെൻറ യുക്തി എന്തായിരിക്കും? പിണറായി വിജയൻ മുതൽ കെ.ടി. ജലീൽവരെയുള്ളവർക്കെതിരെ ശക്തമായ നിലപാടെടുത്തതിെൻറ പേരിൽ തന്നെ വേട്ടയാടുകയാണെന്ന ആരോപിതെൻറ ഇരവാദത്തിൽ തട്ടി ഇൗ യുക്തിക്ക് മങ്ങലേൽക്കില്ലേ? ഏതായാലും, ആ യുക്തിയുടെ പൊരുൾതേടി വിജിലൻസ് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ കാര്യങ്ങൾക്കൊരു തീരുമാനമായി. 2011 ജൂൺ മുതൽ 2020 ഒക്ടോബർവരെ കെ.എം. ഷാജി എന്ന മുസ്ലിംലീഗ് എം.എൽ.എയുടെ വരുമാനം വരവിനെക്കാൾ 166 ശതമാനം വർധിച്ചെന്നാണ് സംഘത്തിെൻറ വിലയിരുത്തൽ. ആ വകയിൽ നടത്തിയൊരു അന്വേഷണത്തിൽ അര എം.എൽ.എയുടെ വീടുകളിൽനിന്ന് കിട്ടിയത് അരക്കോടി രൂപയും അരക്കിലോ സ്വർണവുമാണ്. പിന്നെ കുറച്ച് വിദേശ കറൻസികളും. ജനഹിതം അറിയുന്നതിനു മുേമ്പ, ഷാജിയുടെ ഭാഗധേയം നിർണയിക്കുമെന്നാണ് വിജിലൻസിെൻറ മട്ട്.
എന്നു കരുതി ഷാജിയെ വിരട്ടാമെന്നു കരുതേണ്ട. ആ സ്വരത്തിൽ മാറ്റമൊന്നുമില്ല. ഒന്നര ദിവസത്തെ റെയ്ഡ്, പിന്നെ മണിക്കൂറുകൾ നീണ്ടൊരു ചോദ്യം ചെയ്യൽ-അതുകഴിഞ്ഞും ആളിനൊരു കുലുക്കവുമില്ല. കണ്ടെടുക്കപ്പെട്ട സ്വത്തുവകകൾക്ക് കൃത്യമായ രേഖയുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് ചെലവഴിച്ചതിൽ ബാക്കിവന്ന തുകയാണ് കട്ടിലിനടിയിൽ വെച്ചത്. നടത്തിക്കൊണ്ടിരിക്കുന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പണമായിരുന്നു അതെന്നു മാധ്യമങ്ങൾ വേണ്ടാതീനം പറയുേമ്പാൾ നിഷേധിക്കാൻ രണ്ടുവട്ടം ആലോചിക്കേണ്ട. കട്ടിലിനടിയിൽനിന്നാണോ അതോ കക്കൂസിലെ ഫ്ലഷ് ടാങ്കിൽനിന്നാണോ പണം ലഭിച്ചത് എന്നതിലൊന്നും വലിയ കാര്യമില്ല. എവിടെ വെച്ചാലും പണം വെളുക്കാൻ കൃത്യമായ രേഖ വേണെമന്നേയുള്ളൂ. അത് ഒരാഴ്ചക്കകം റെഡിയാക്കാനും ഷാജി തയാർ. ആ ൈധര്യത്തിലാണ് അണികൾക്ക് ആവേശച്ചൂടു പകരുന്ന കൂളായ ആ നിൽപ്. പാർട്ടിയുടെ പിന്തുണ ലഭിച്ചതും അതുകൊണ്ടുതന്നെ. അരക്കോടിക്ക് രേഖയുണ്ടാകുന്ന പക്ഷം അത് പാർട്ടിയിൽ നിക്ഷിപ്തമാണല്ലോ. കണ്ടെടുക്കപ്പെട്ട വിദേശ കറൻസികൾ മക്കളുടെ നാണയശേഖരത്തിെൻറ അക്കൗണ്ടിലുള്ളതാണ്. അതൊക്കെ കൂട്ടിയും പെരുക്കിയുമാണിപ്പോൾ വിജിലൻസ് കണക്ക് 166 ശതമാനത്തിലെത്തിച്ചിരിക്കുന്നത്!
തർക്കത്തിൽ ഷാജിയെ തോൽപിക്കാമെന്നു കരുതേണ്ട. യുക്തിഭദ്രമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തെക്കഴിച്ചേ ആളുള്ളൂ. കമ്യൂണിസ്റ്റുകളും മതന്യൂനപക്ഷ 'തീവ്രവാദി'കളുമൊക്കെ പ്രചരിപ്പിക്കുന്നതുപോലെ ഗുജറാത്ത് കലാപത്തിനുപിന്നിൽ ഹിന്ദുത്വ വർഗീയവാദികളല്ലെന്നും അതൊരു വ്യവസായസംഘർഷം മാത്രമാണെന്നു പണ്ടൊരു വാദമുഖം കൊണ്ടുവന്നത് ഒാർമയില്ലേ? ഗുജറാത്തിലെ പ്രത്യേകമായ സവർണ ഹിന്ദു-മുസ്ലിം ബിസിനസ് ഹാർമണിയെ തകർത്ത് പുതിയ വ്യാപാരകുത്തക ഉറപ്പിക്കാൻ കുത്തക ഭീമന്മാർ നടത്തിയ പരിപാടിയായിരുന്നു വംശഹത്യയെന്ന്! എന്നു കരുതി ഫാഷിസത്തോട് വിട്ടുവീഴ്ച ചെയ്തിേട്ടയില്ല. അതു മോദിയുടേതും സംഘ്പരിവാറിേൻറതും മാത്രമല്ല, പിണറായിയുടേതും പാർട്ടിയുടേതും ആണെങ്കിലും വിട്ടുവീഴ്ചയില്ല. പിണറായി വിജയൻ മഴുവെറിഞ്ഞല്ല കേരളമുണ്ടായത് എന്നു വീറോടെ പറയുന്നതിെൻറ പൊരുളും മറ്റൊന്നല്ല. കറകളഞ്ഞ മതേതരനാണ്. ഇൗ മതേതര ജീവിതത്തിനിടയിൽ മാതൃപ്രസ്ഥാനം തികഞ്ഞൊരു സാമുദായിക പാർട്ടിയാണെന്നുവരെ ചിലപ്പോൾ മറന്നുപോകും. പാർട്ടിയെ താങ്ങിനിർത്തുന്ന മതസംഘടനകൾക്കൊക്കെ ഇടക്ക് ചീത്ത കേൾക്കുന്നത് ഇൗ മറവി മൂലമാണ്. പണ്ട് സിനിമയുടെ പേരിൽ സമസ്തക്കെതിരെ തിരിഞ്ഞതൊക്കെ അങ്ങനെയാണ്. പാർട്ടിയെ വിമർശിക്കുന്ന മതസംഘടനകൾക്ക് 'തീവ്രവാദ'പട്ടം നൽകുന്ന ഹോബിയും പണ്ടേയുണ്ട്.
2011ലാണ് ആദ്യമായി എം.എൽ.എ ആയത്. അഴീക്കോട് അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ പ്രകാശൻ മാസ്റ്റർ ഷാജിയോട് േതാറ്റത് 500ൽ താഴെ വോട്ടുകൾക്ക്. 2016ലും വിജയം ആവർത്തിച്ചു. പക്ഷേ, രണ്ടാമൂഴത്തിൽ പോരാട്ടത്തിന് മൂർച്ചകൂടി. മറുവശത്ത്, നികേഷ് കുമാറായിരുന്നു. കവലകളിലും ഇടവഴികളിലും മാത്രമല്ല, കിണറ്റിലിറങ്ങി വരെ വോട്ടഭ്യർഥിക്കുന്ന കാഴ്ച; ആരോപണ പ്രത്യാരോപണങ്ങളുടെ പെരുമഴക്കാലം തീർത്തു ഇരുകൂട്ടരും. ജനഹിതം ഷാജിക്കൊപ്പമായിരുന്നു, തരക്കേടില്ലാത്ത ഭൂരിപക്ഷത്തിൽതന്നെ. പക്ഷേ, പ്രചാരണകാലത്ത് അടിച്ചിറക്കിയ ചില പോസ്റ്ററുകൾ തലവേദനയായത് പിന്നീടാണ്. അമുസ്ലിമായ, സിറാത്ത് പാലം കടക്കാത്ത, ചെകുത്താെൻറ കൂടെ കിടന്നുറങ്ങേണ്ട നികേഷ് വേണോ അതോ അഞ്ചുനേരം നമസ്കരിക്കുന്ന മുഹമ്മദ് ഷാജി വേണോ എന്ന ചോദ്യമുന്നയിച്ച യു.ഡി.എഫ് ലഘുലേഖയും പിടിച്ച് നികേഷ് കോടതി കേറിയതോടെയാണ് ഷാജി 'അര എം.എൽ.എ' ആയത്. സുപ്രീംകോടതിയിലൊക്കെ പോയി കാലുപിടിച്ചിട്ടാണ് പ്രശ്നം ഭാഗികമായെങ്കിലും പരിഹരിച്ചത്. ആ പേരുദോഷം മാറ്റാനാണ് വീണ്ടും അഴീക്കോെട്ടത്തിയത്. ജയിച്ചാൽ ഫുൾ എം.എൽ.എ ആയി തിരിച്ചെത്താം. അതിനിടയിലാണ് വിജിലൻസിെൻറ വേഷത്തിൽ ഇങ്ങനെയൊരു ഇടിത്തീ. ഇതിനുപുറമെയാണ്, പ്ലസ് ടു കോഴക്കഥ.
വയനാട് ജില്ലയിലെ കണിയാമ്പറ്റ സ്വദേശിയാണ്. വലിയ കർഷക കുടുംബമാണ്, തരക്കേടില്ലാത്ത ഭൂസ്വത്തുമുണ്ട്. പിതാവ് മരണപ്പെട്ടേപ്പാൾ പഠനം പാതിവഴിയിലുപേക്ഷിച്ച് കുടുംബം നോക്കാനിറങ്ങി. നാമനിർദേശപത്രികയിൽ 'നോട്ട് കംപ്ലീറ്റഡ്' ബിരുദമാണ്വിദ്യാഭ്യാസയോഗ്യത. രാഷ്ട്രീയത്തോടൊപ്പം അന്നു തുടങ്ങിയ അധ്വാനമാണ്. അങ്ങനെ പാരമ്പര്യമായി ലഭിച്ചതും പത്തു വർഷത്തെ ശമ്പളവുമൊക്കെയാണ് കണ്ണൂരിലെയും കോഴിക്കോെട്ടയും വീടുകളും മറ്റു സ്വത്തുവകകളുമെന്നാണ് വിജിലൻസിനോട് പറയാനുള്ളത്. പിന്നെ, ഇപ്പോൾ ഇഞ്ചി കൃഷിയും മോശമല്ലാതെ നടക്കുന്നുണ്ട്. അതിൽ അസൂയയുള്ളവരാണ് ഇൗ വെടിെപാട്ടിച്ചിരിക്കുന്നത്. എന്നാൽ, ഒടുവിൽ ഇഞ്ചി കടിക്കേണ്ടിവരുക ആരെന്ന കാര്യത്തിൽ ഷാജിക്കില്ല സംശയം. വയസ്സ് അമ്പതേ ആയിട്ടുള്ളൂ. രാഷ്ട്രീയത്തിൽ വെറും യൗവനം പോലും പിന്നിട്ടിട്ടില്ല. ഇനിയും ഏറെ വളരാനുണ്ട്. അതിൽ അസൂയമൂത്തവരാണ് മുളയിലേ നുള്ളാൻ പുറപ്പെട്ടത് എന്നത് ഷാജിക്കു കട്ടായം. അതിനാൽ ഷാജി രണ്ടും കൽപിച്ചാണ്. അത് വിജിലൻസിനും അവരെ കയറൂരി വിടുന്നവർക്കും അറിയാം. ഇൗ ബലാബലത്തിൽ ആരു ജയിക്കും എന്ന് അവർക്കുതെന്നയില്ല തിട്ടം. എന്നിട്ടല്ലേ മാലോകർക്ക്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.