Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരുമിച്ചിറങ്ങാം,...

ഒരുമിച്ചിറങ്ങാം, നവകേരളത്തിനുവേണ്ടി

text_fields
bookmark_border
navakerala sadass
cancel
നമ്മെ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾ എന്തൊക്കെയാണെന്നും, കേരളം എങ്ങനെയൊക്കെയാണ് അതിജീവിക്കുന്നതെന്നും ജനതയെ അറിയിക്കാനുള്ളതാണ് നവകേരള സദസ്സുകൾ. അതിനൊപ്പം നവകേരള സൃഷ്ടിയിൽ ജനങ്ങളുടെയാകെ അഭിപ്രായങ്ങൾ ആരായാനും അത് ഉൾക്കൊണ്ടുകൊണ്ട് ആസൂത്രണം നടത്താനും നാം ഉദ്ദേശിക്കുന്നു. ആ നിലക്ക് ജനങ്ങളും സർക്കാറും തമ്മിൽ ഒരു വലിയ പാരസ്പര്യം രൂപപ്പെടുത്തിയെടുക്കാനുള്ള വേദിയാണിത്

നവകേരള സദസ്സുകൾക്ക് ഇന്ന് തുടക്കമാവുകയാണ്. വിപരീത ദേശീയ സാഹചര്യത്തിലും ജനകീയ ബദൽ ഉയർത്തി മാതൃകാപരമായി നിലകൊള്ളുന്ന കേരളത്തെ സാമ്പത്തികമായി ഞെരുക്കാനും വികസനത്തിനും ക്ഷേമത്തിനും തടയിടാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്.

അതിലൊന്നും തളരാതെ വൈഷമ്യങ്ങളെ മൗലികമായ വഴികൾ കണ്ടെത്തി മറികടന്നുകൊണ്ട് കേരളം മുന്നോട്ടുപോവുകയാണ്, വിജ്ഞാന സമ്പദ്ഘടനയും നൂതനത്വ സമൂഹവും വാർത്തെടുത്തുകൊണ്ടു പുതിയ ഒരു കേരളമാതൃക സൃഷ്ടിക്കുകയാണ്.

നമ്മെ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾ എന്തൊക്കെയാണെന്നും, കേരളം എങ്ങനെയൊക്കെയാണ് അതിജീവിക്കുന്നതെന്നും ജനതയെ അറിയിക്കാനുള്ളതാണ് നവകേരള സദസ്സുകൾ. അതിനൊപ്പം നവകേരള സൃഷ്ടിയിൽ ജനങ്ങളുടെയാകെ അഭിപ്രായങ്ങൾ ആരായാനും അതുൾക്കൊണ്ടുകൊണ്ട് ആസൂത്രണം നടത്താനും നാം ഉദ്ദേശിക്കുന്നു. ആ നിലക്ക് ജനങ്ങളും സർക്കാറും തമ്മിൽ ഒരു വലിയ പാരസ്പര്യം രൂപപ്പെടുത്തിയെടുക്കാനുള്ള വേദിയാണിത്.

ഇന്ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിക്കുന്ന നിലയിലാണ് സദസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. ഓരോ നിയോജക മണ്ഡലത്തിലും ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സദസ്സിൽ ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് നവകേരള നിർമിതിക്ക് അടിത്തറ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ആറേമുക്കാൽ ദശകങ്ങൾക്കൊണ്ട് നമ്മുടെ സമൂഹത്തിൽ അഭൂതപൂർവമായ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. മാനവ വിഭവ വികസന സൂചികകളിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നാം വികസിത രാജ്യങ്ങൾക്കൊപ്പമാണ്.

സാക്ഷരത, ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം, സ്ത്രീശാക്തീകരണം എന്നിവയിലെല്ലാം രാജ്യത്തിനു മാതൃകയാണ്. ദാരിദ്യ്ര നിർമാർജന കാര്യത്തിലും ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ നാല് ദശകങ്ങളിൽത്തന്നെ കേരളത്തിന്റെ ദാരിദ്യ്രനിരക്ക് 40 ശതമാനത്തിൽ നിന്ന് 0.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

എന്നാൽ, ഈ നേട്ടങ്ങളിൽ അഭിരമിച്ച് വിശ്രമിക്കേണ്ട വേളയിലല്ല നാം ഇപ്പോൾ എത്തിനിൽക്കുന്നത്. നമ്മുടെ വികസന മാതൃക എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതും കേരളത്തിന്റെ ഭാവി ഏതു രീതിയിലുള്ളതായിരിക്കണമെന്നതും ഗൗരവമായി നാം ചിന്തിക്കേണ്ടതുണ്ട്.

കേരളത്തിന്റെ ആളോഹരി വരുമാനം ഇന്ന് ദേശീയ ശരാശരിയേക്കാൾ ഉയരെയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് 2021-22ൽ കേരളത്തിന്റെ സമ്പദ്ഘടന 12 ശതമാനം വളർച്ച കൈവരിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെടെ നാല് ശതമാനത്തിനു മുകളിൽ വളർച്ച കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

വ്യവസായ സൗഹൃദ നയങ്ങളുടെ ഫലമായി വ്യവസായ മേഖലയിലും പ്രകടമായ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 1,39,000 ത്തിലധികം സംരംഭങ്ങളാണ് ഇവിടെ പ്രവർത്തനമാരംഭിച്ചത്. സാമൂഹിക നീതിയിലും സുസ്ഥിരതയിലും ഊന്നുന്നതാണ് നവകേരള സങ്കൽപം. അതിദാരിദ്യ്ര നിർമാർജനം, എല്ലാവർക്കും പ്രാപ്യമായ പൊതുജനാരോഗ്യം, ഗുണമേന്മയുള്ള പൊതു-ഉന്നത വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യ വികസനം,

ഉൽപാദനക്ഷമതയുള്ള തൊഴിലവസരങ്ങൾ, എല്ലാവർക്കും ഭൂമിയും വീടും, ജലാശയങ്ങളുടെ നവീകരണം, കാർഷിക ഭൂമിയുടെ വീണ്ടെടുക്കൽ, കൂടുതൽ കാര്യക്ഷമമായ അധികാര വികേന്ദ്രീകരണം എന്നിവയെല്ലാം അടങ്ങുന്ന സമഗ്രമായ കാഴ്ചപ്പാടാണ് നവകേരള സങ്കൽപത്തിന്റെ ഭാഗമായി നമുക്കുള്ളത്.

അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക്, പ്രൊഡക്ടിവ് ഇക്കണോമി എന്ന നിലയിലേക്ക് കേരളം വളരണമെങ്കിൽ അറിവിനെ ഉൽപന്നങ്ങളും സേവനങ്ങളുമായി പരിവർത്തിപ്പിക്കുന്ന ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി നാം മാറേണ്ടതുണ്ട്. അതിനുതകുന്ന ഇടപെടലുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ഉണ്ടാവുക.

മഹത്തായ ലക്ഷ്യങ്ങൾ മനസ്സിലുറപ്പിക്കുക, അതു നേടിയെടുക്കാൻ കർമോത്സുകതയോടെ പ്രവർത്തിക്കുക തുടങ്ങിയവയാണ് അസാധ്യമായതിനെ സാധ്യമാക്കാനുള്ള വഴികൾ. ആ വഴിക്കു നിശ്ചയദാർഢ്യത്തോടെ നീങ്ങുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. ഒരിക്കലും നടക്കില്ല എന്നു പലരും കരുതിയ പലതും നമ്മൾ നടത്തിയെടുത്തു. ഗെയ്ൽ പൈപ്പ് ലൈൻ തൊട്ട് വിഴിഞ്ഞം തുറമുഖം വരെയായി എത്രയെത്ര ദൃഷ്ടാന്തങ്ങൾ.

60 ലക്ഷത്തിലധികം വരുന്ന ആളുകൾക്ക് സാമൂഹികക്ഷേമ പെൻഷൻ, നാലു ലക്ഷത്തോളം വീടുകൾ, മൂന്നു ലക്ഷത്തിലധികം പട്ടയങ്ങൾ, 43 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ്, അതിദാരിദ്യ്ര നിർമാർജനം എന്നിവയെല്ലാം നടപ്പാക്കുന്നത് പരിമിതമായ വിഭവശേഷിക്കുള്ളിൽ നിന്നുകൊണ്ടാണ്.

ആ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം എങ്ങനെയാവണം? അത് അധികാര കേന്ദ്രങ്ങളല്ല, ജനമനസ്സുകളാണ് നിശ്ചയിക്കേണ്ടത്. ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞേ ഈ സർക്കാർ പ്രവർത്തിക്കൂ. അതുകൊണ്ടുതന്നെ മന്ത്രിസഭ ജനങ്ങളിലേക്ക് എത്തുകയാണ്. ജനങ്ങളാണ് നിർദേശിക്കേണ്ടവർ, ഞങ്ങൾ നിറവേറ്റേണ്ടവർ മാത്രമാണ് എന്ന ഉത്തമമായ ബോധ്യത്തോടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsNava Kerala Sadas
News Summary - Let's go together for Navakerala
Next Story